അയോധ്യ കേസിൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വന്നതിന് ശേഷം രാജ്യത്ത് സമാധാനം ഉറപ്പാക്കി കേന്ദ്ര സർക്കാർ. വിധിയ്ക്ക് ശേഷം അയോധ്യയിൽ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രത്തിന്റെ വിദഗ്ദമായ സുരക്ഷ ആസൂത്രണത്തിന്റെ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്.
അയോധ്യ വിധി വന്ന് 24 മണിക്കൂറിന് ശേഷം ഉത്തർപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ഓം പ്രകാശ് സിംഗ് 75 ജില്ലാ പോലീസ് മേധാവികളുമായി സംസാരിച്ചു. ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതിനായി വിന്യസിച്ചിരിക്കുന്ന 300,000 ത്തോളം വരുന്ന പോലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് മതിയായ വിശ്രമം ഉറപ്പാക്കണമെന്ന്് സിംഗ് ജില്ലാ മേധാവികളോട് നിർദ്ദേശിച്ചു.
വിധിയ്ക്ക് ശേഷം പാക്കിസ്ഥാൻ ആസ്ഥാനമായുളള തീവ്രവാദ ഗ്രൂപ്പുകളായ ജെയ്ഷ ഇ മുഹമ്മദിൽ നിന്നും ഭീകരാക്രമണ ഭീഷണി ഉണ്ടെങ്കിലും അയോധ്യയിൽ സമാധാനം നിലനിർത്താൻ കഴിഞ്ഞു. കൃത്യമായ സുരക്ഷ ആസൂത്രണത്തിലൂടെയാണ് ഇത് കഴിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും, സംസ്ഥാന ഭരണകൂടം, അർധ സൈനിക വിഭാഗങ്ങൾ, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവരുടെ നിർദ്ദേശങ്ങളും സമാധാനം കൈവരിക്കാൻ സഹായിച്ചു.
Discussion about this post