സുരക്ഷ സേനയ്ക്കെതിരായി നിരവധി ആക്രമണങ്ങളിൽ ഉൾപ്പെട്ട ഏഴു മാവോയിസ്റ്റുകൾ ഛത്തീസ്ഗണ്ഡിലെ ബിജാപൂർ ജില്ലയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി. പൊളളയായ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിരാശരായാണ് ഇവർ കീഴടങ്ങിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.
മുതിർന്ന മാവോയിസ്റ്റുകളുടെ ചൂഷണം ചെയ്യലും കീഴടങ്ങാൻ ഇവരെ നിർബന്ധിതരാക്കിയിട്ടുണ്ട്. കീഴടങ്ങിയ മാവോയിസ്റ്റുകൾ സുരക്ഷ സേനയ്ക്കെതിരെ നിരവധി ആക്രണങ്ങൾ നടത്തിയിരുന്നു. 2006ൽ 11 പോലീസ് ഉദ്യോഗസ്ഥരെ കൊന്ന മുർകിനാർ ക്യാമ്പിലും, 2007ൽ റാണി ബോഡ്ലി പോലീസ് പോസ്റ്റ് ആക്രമണത്തിലും 55 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൊന്ന കേസിലും പെട്ട മാവോയിസ്റ്റുകളാണ കീഴടങ്ങിയതെന്ന് ഐജി ബസ്തർ പറഞ്ഞു.
ഉദാന്തി ലോക്കൽ ഓർഗനൈസേഷൻ സ്ക്വാഡിന്റെ ഡെപ്യൂട്ടി കമ്മാൻഡർ രാംജി ഏലിയാസ് ബിച്ചം കരമും, പ്ലാറ്റൂൺ നമ്പർ 2 ഡെപ്യൂട്ടി കമ്മാൻഡർ ലഖ്മു മോഡിയം എന്നി പ്രമുഖ മാവോയിസ്റ്റുകൾ കീഴടങ്ങിയവരിൽ പെടുന്നു. തലയിൽ മൂന്ന് ലക്ഷം രൂപ വീതം വിലയിട്ടിരുന്നവരാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
മറ്റ് രണ്ട് മാവോയിസ്റ്റുകളായ ലക്ഷു തെലാം, സംഗീത മോദിയാമി എന്നിവരുടെ തലയ്ക്ക് രണ്ട് ലക്ഷം രൂപയും, രഞ്ജിത ഓയം,രാജ്കുമാരി യാദവ്, ഹംഗ പോഡിയാമി എന്നീ മൂന്ന് പേരുടെ തലയ്ക്ക് ഒരു ലക്ഷം രൂപയും വിലയിട്ടിരുന്നു. നവംബർ 11 ന് കമ്മാൻഡർ ലെവൽ കേഡർ ഉൾപ്പടെ ഒൻപത് മാവോയിസ്റ്റുകൾ സുക്മ പോലീസിൽ കീഴടങ്ങിയിരുന്നു.
Discussion about this post