ഒഡിഷ: രണ്ടായിരം കിലോമീറ്റർ പ്രഹരശേഷിയുള്ള അഗ്നി-2 ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഒഡിഷ തീരത്തു വെച്ചായിരുന്നു മിസൈൽ പരീക്ഷണം. കൃത്യമായി വിന്യസിക്കപ്പെട്ട മിസൈൽ നൂറ് ശതമാനം കൃത്യതയോടെ പരീക്ഷണ ലക്ഷ്യം ഭേദിച്ചതായി സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡ് അറിയിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപിൽ വെച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഉപരിതല ലക്ഷ്യഭേദി മിസൈലായ ബ്രഹ്മോസ് ഇന്ത്യൻ വ്യോമസേന വിജയകരമായി പരീക്ഷിച്ചിരുന്നു. 300 കിലോമീറ്റർ അകലെയുള്ള പരീക്ഷണ ലക്ഷ്യമായിരുന്നു അന്ന് ബ്രഹ്മോസ് ഭേദിച്ചത്.
വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ലോംഗ് റേഞ്ച് മിസൈലുകൾ തുടർച്ചയായി പരീക്ഷിക്കുന്നത്. റഷ്യയിൽ നിന്നും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ എസ്-400 മിസൈലുകൾ വാങ്ങാനാണ് ഇന്ത്യ കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്ലുള്ള അതിർത്തിയുടെ ദൈർഘ്യം 3488 കിലോമീറ്ററാണ്. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആയുധശേഷി വർദ്ധിക്കുന്നത് ചൈനയെയും പാകിസ്ഥാനെയും ഒരേ പോലെ ആശങ്കയിലാഴ്ത്തുന്നു.
Discussion about this post