സിപിഎമ്മിൽ തുടർന്നു കൊണ്ട് മാവോവാദി പ്രവർത്തനം തുടങ്ങിയിട്ട് മൂന്ന് വർഷമായെന്ന് യുഎപിഎ ചുമത്തി അറസ്റ്റിലായ അലനും താഹയും.. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ വ്യതിയാനം സംഭവിച്ചതിനാൽ തുടരാൻ കഴിയാത്തതിനാലാണ് പ്രവർത്തകർ തീവ്ര ഇടതുപക്ഷ ചിന്താഗതിയിലേക്ക് നീങ്ങുന്നത്.
മാവോവാദി പ്രസ്ഥാനത്തിന് കവചമെന്ന നിലയിൽ സിപിഎമ്മിൽ നിന്ന് പ്രവർത്തിക്കാൻ മാവോവാദി നേതൃത്വം നിർദേശിച്ചതിനാലാണ് സിപിഎം. വിടാതിരുന്നതെന്ന് ഇരുവരും പറയുന്നു. മുഖ്യധാരാ പാർട്ടികളിൽ തുടർന്ന് കൂടുതൽ പേരെ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കുകയായിരുന്നു മാവോവാദികളുടെ ലക്ഷ്യം
മാവോവാദി സ്വാധീനമുള്ള പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിവിധ പാർട്ടികളിൽ നിന്നുകൊണ്ട് 50ലേറെ പേർ വീതം മാവോവാദി സംഘടനയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കോഴിക്കോട് ടൗണിൽ മാത്രം 20ഓളം പേർ ഇത്തരത്തിൽ മാവോവാദി അനുകൂല പ്രവർത്തനം നടത്തുന്നുണ്ടെന്നും ഇവർ നൽകിയ മൊഴിയിൽ പറയുന്നു.
സിപിഎം, സിപിഐ, ആർഎംപി എന്നീ പാർട്ടികളിലാണ് മാവോവാദി പ്രവർത്തകർ ഉള്ളതെന്നും എല്ലാ ജില്ലകളിലും രഹസ്യ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും ഇരുവരും മൊഴി നൽകിയതായി സൂചന.
Discussion about this post