ജോലി ഉപേക്ഷിക്കാത്തതിന്റെ പേരിൽ പാക് മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവച്ചു കൊന്നു. ഒരു ഉറുദു ദിനപത്രത്തിൽ ക്രൈം റിപ്പോർട്ടറായ ഉറുജ് ഇക്ബാലാണ് (27) കൊല്ലപ്പെട്ടത്. മറ്റൊരു ഉറുദു ദിനപത്രത്തിൽ എഴുത്തുകാരനാണ് ഭർത്താവ് ദിലാവർ അലി.
തിങ്കളാഴ്ച മധ്യ ലഹോറിലെ ക്വില ഗുജ്ജർ സിങ്ങിലുള്ള ഓഫീസിലേക്ക് പോകുകയായിരുന്ന ഉറുജിന്റെ തലയ്ക്കുനേരെ അലി വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ ഉറുജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉറുജിന്റെ സഹോദരൻ യാസിർ ഇക്ബാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അലിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഏഴുമാസം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. താമസിയാതെ ജോലി ഉപേക്ഷിക്കണമെന്നുള്ള അലിയുടെ ആവശ്യത്തെ തുടർന്ന് ബന്ധം വഷളായി. ഭർത്താവുമായുള്ള ബന്ധം വഷളായതിനെത്തുടർന്ന് ഓഫീസിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് ഉറുജ് താമസിച്ചിരുന്നത്.
Discussion about this post