കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ഹര്‍ത്താല്‍ ദിവസം സ്വകാര്യബസ് ഓടിച്ച ബസ് ഡ്രൈവര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ വധഭീഷണിയുമായി എസ്ഡിപിഐയും പോപ്പുലര്‍ഫ്രണ്ടും. ബസ് ഡ്രൈവറായ ഓര്‍ക്കാട്ടേരി സ്വദേശി സന്ദീപിനെതിരെയാണ് ഇരുസംഘടനയിലെയും പ്രവർത്തകർ വധഭീഷണി മുഴക്കിയിരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ വെട്ടിക്കീറിയിടും എന്നാണ് എസ്ഡിപിഐ വെല്ലുവിളിച്ചിരിക്കുന്നത്.
കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ സ്വകാര്യ ബസ് സര്‍വീസ് നടത്തുന്നതിനിടെയാണ് പ്രവർത്തകർ സന്ദീപ് ഓടിച്ച ബസ് തടഞ്ഞത്. എന്നാല്‍ യാത്രക്കാര്‍ ടിക്കറ്റ് എടുത്തു കയറിയതിനാല്‍ സര്‍വീസ് നടത്തുമെന്ന് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരും ബസ്ജീവനക്കാരെ പിന്തുണച്ച് യാത്ര സ്വാതന്ത്രത്തെ തടസപ്പെടുത്താനാവില്ലെന്ന് വ്യക്തമാക്കി.
യാത്രക്കാരെ അവരുടെ ആവശ്യപ്രകാരമുള്ള സ്ഥലങ്ങളില്‍ എത്തിക്കുമെന്നും സര്‍വീസ് നടത്തുമെന്നും ബസ് ഡ്രൈവർ സന്ദീപ് അറിയിച്ചു. ഇതോടെയാണ് സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമം നടത്തിയത്. ബസ് ഡ്രൈവർക്കെതിരെ വധഭീഷണി മുഴക്കിയതോടെയാണ് യാത്രക്കാർ പോലീസിനെ വിളിച്ചു വരുത്തിയത്.
പോലീസ് സ്ഥലത്ത് എത്തിയിട്ടും അക്രമികള്‍ ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു. തുടര്‍ന്ന് പോലീസ് അക്രമികളെ ബലമായി മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബൈക്കിലെത്തിയ സംഘം ബസ് ജീവനക്കാരെ രണ്ടു ദിവസത്തിനുള്ളില്‍ വെട്ടിക്കീറിയിടുമെന്ന് ഭീഷണി മുഴക്കിയത്.
അതേസമയം, ഹര്‍ത്താലില്‍ ബസ് സര്‍വീസ് നടത്തുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള സംരക്ഷണവും നലകുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Prajeshkumar.V/videos/2663954233717651/
Discussion about this post