കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ പേരിലുള്ള ട്രസ്റ്റിൽ കോടികളുടെ ഫണ്ട് തിരിമറിയുണ്ടെന്ന് ആരോപിച്ച് സഹോദരൻ ഇന്ദ്രജിത് ലങ്കേഷ്. സഹോദരി കവിത ലങ്കേഷ് ഉൾപ്പെടെയുള്ള ട്രസ്റ്റ് അംഗങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച ഇന്ദ്രജിത്ത് ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകൾ സർക്കാർ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
7 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.ഗൗരിയുടെ പേരുപയോഗിച്ച് ആളുകളിൽ നിന്നു പണം പിരിക്കാൻ ആരാണ് ഇവരെ ചുമതലപ്പെടുത്തിയതെന്ന് ഇന്ദ്രജിത്ത് ചോദിച്ചു.
എന്നാൽ 7 കോടി സംഭാവന ലഭിച്ചെന്ന ആരോപണം കവിത ലങ്കേഷ് തള്ളി. ഒരു ലക്ഷം രൂപ പോലും പിരിക്കാനായിട്ടില്ല. ഗൗരിയുടെ പേര് നിലനിർത്താൻ പരിപാടികൾ സംഘടിപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ ട്രസ്റ്റിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണമുണ്ടായാൽ എതിർക്കില്ലെന്നും അവർ പറഞ്ഞു.
2017 സെപ്റ്റംബർ 5നു ബെംഗളൂരു ആർആർ നഗറിലെ വീടിനു മുന്നിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.
Discussion about this post