പ്രതിഷേധ പ്രകടനമായെത്തിയ സി.പി.എം. പ്രവർത്തകരും സി.പി.ഐ. പ്രവർത്തകരും പിറവത്ത് തെരുവിൽ തല്ലി. ശനിയാഴ്ച വൈകീട്ട് ആറരയോടെ പിറവം പള്ളിക്കവലയിലാണ് സംഭവം. പോലീസ് ഇടപെട്ട് രണ്ടു കൂട്ടരേയും മാറ്റുകയായിരുന്നു. പോലീസെത്താൻ അൽപ്പം വൈകിയിരുന്നാൽ സ്ഥിതി കൈവിട്ടു പോകുമായിരുന്നു.
സി.പി.ഐ. നഗരസഭാ കൗൺസിലർ മുകേഷ് തങ്കപ്പ(32)ന്റെ കാലുകൾ അക്രമിസംഘം അടിച്ചു തകർത്തിരുന്നു. എ.ഐ.വൈ.എഫ്. നഗരസഭാസമിതി ഭാരവാഹി മുളക്കുളം വടക്കേക്കര കല്ലേലിൽ ബിബിൻ ജോർജി(37)നും മർദ്ദനമേറ്റിരുന്നു. ബിബിന് തലയ്ക്കാണ് അടിയേറ്റത്. പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post