തിരുവനന്തപുരം: ഓൺലൈൻ പെൺവാണിഭ കേസിൽ രശ്മി ആർ നായർക്കും രാഹുൽ പശുപാലനുമെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 2015ൽ ഓപ്പറേഷൻ ബിഗ് ഡാഡി എന്ന പേരിൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് നാല് വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ചുംബന സമര നേതാക്കളായ രശ്മി ആർ നായരും രാഹുൽ പശുപാലനും ഉൾപ്പെടെ പതിമൂന്ന് പേർക്കെതിരയാണ് കുറ്റപത്രം.
പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാനക്കാരായ പെൺകുട്ടികളെ പ്രതികൾ ലൈംഗിക വ്യാപാരത്തിന് വേണ്ടി കേരളത്തിലെത്തിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. ഓൺലൈൻ വഴി പ്രതികൾ നടത്തിയ സെക്സ് റാക്കറ്റ് വഴിയായിരുന്നു പെൺവാണിഭം. തിരുവനന്തപുരം പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഐ ജി എസ് ശ്രീജിത്ത് നേതൃത്വം നൽകിയ ഓപ്പറേഷൻ ബിഗ് ഡാഡി പ്രകാരം നെടുമ്പാശ്ശേരിയിൽ വെച്ചായിരുന്നു രാഹുൽ പശുപാലനെയും രശ്മി ആർ നായരെയും അറസ്റ്റ് ചെയ്തത്.
Discussion about this post