ആർട്ടിക്കിൾ 370നെതിരെ രാജ്യം മുഴുവൻ സിപിഎം സമരപരിപാടികൾ സംഘടിക്കുമ്പോഴും കശ്മീരിലേക്ക് വിനോദയാത്ര സംഘടിപ്പിച്ച് സെക്രട്ടറിയേറ്റിലെ സിപിഎം സംഘടന. കശ്മീരില്‍ സമാധാനമില്ലെന്ന് പറഞ്ഞ് സമരം നടത്തിയ ഇടതുപക്ഷസംഘടനാ പ്രവര്‍ത്തകരാണ് ഇപ്പോള്‍ കാശ്മീരിലേക്ക് ടൂര്‍ പോയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിൽ അവധിക്കാലം ചെലവഴിക്കാൻ എല്ലാവരെയും ക്ഷണിച്ച ശേഷമാണ് സിപിഎം സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ കശ്മീരിലേക്ക് വിനോദയാത്ര നടത്താൻ സെപ്തംബറിൽ തീരുമാനിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിൽ ആർട്ടിക്കിൾ 370 പിൻവലിച്ച ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിക്കാൻ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് കോടതി വിധി വേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ കശ്മീരിൽ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി ഇതേ സംഘടന നിരവധി പ്രഭാഷണപരമ്പരകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. അതേ സംഘടനാ പ്രവർത്തകരാണ് ഇപ്പോള്‍ കശ്മീരിലേക്ക് ടൂർ പോയത്. സമരം ചെയ്തിട്ട് കശ്മീര്‍ കാണാന്‍ പോകുന്നത് ഉചിതമല്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ എതിര്‍പ്പ് പറഞ്ഞവരെയല്ലാം തരം താഴ്ത്തിയാണ് സംഘടനയിലെ അംഗങ്ങൾ കഴിഞ്ഞ ദിവസം കേരളം വിട്ടത്. വിമർശിച്ചവർക്കെതിരെ തരംതാഴ്ത്തൽ നടപടി കൈക്കൊണ്ടതോടെ കാര്യങ്ങൾ എളുപ്പമായി. നടപടി ഭയന്ന ഒരു സംഘടനാ സെക്രട്ടറി പ്രതിഷേധം അവസാനിപ്പിച്ചു വിനോദയാത്രയുടെ ഭാഗമായി.
സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയും സീതാറാം യച്ചൂരിയുമൊക്കെ പറയുന്നതും പോലെ കശ്മീര്‍ അശാന്തമാണോ എന്ന് കേരളത്തിലെ സി.പിഎം നേതാക്കള്‍ക്ക് ഇനി സെക്രട്ടറിയേറ്റിലെ ഇടതു സംഘടന പ്രവര്‍ത്തകരോടെ ചോദിച്ച് മനസ്സിലാക്കാവുന്നതാണ്.
കശ്മീരിലേക്ക് പോകുന്നതിന്റെ ചിത്രങ്ങള്‍ സംഘടന നേതാക്കള്‍ തന്നെ സോഷ്യൽമീഡിയായിൽ പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/binusasidhar/posts/488307208479091
https://www.facebook.com/kalluvila.ajith/posts/1478543785617368
https://www.facebook.com/binusasidhar/posts/491016328208179
Discussion about this post