കണ്ണൂര്‍: പൗരത്വ ഭേദഗതിയെ പിന്തുണച്ച് പ്രസംഗിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി കണ്ണൂരിൽ ദേശീയ ചരിത്ര കോണ്‍ഗ്രസിലെ പ്രതിനിധികള്‍. എന്നാൽ പ്രതിഷേധം കൊണ്ട് തന്നെ നിശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് താന്‍ ചര്‍ച്ചയ്ക്ക് തയാറാണ്. ഭരണഘടനക്കു ഭീഷണിയുണ്ടാകുന്ന ഒരു നിയമത്തേയും താന്‍ അനുകൂലിക്കില്ലെന്നും ഭരണഘടനയെ സംരക്ഷിക്കുന്നയാളാണ് താനെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ആളാണ് താനെന്നും ഭരണഘടന സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാഷ്ട്രീയ പ്രശ്‌നമാണെന്നും അതില്‍ ഇടപെടില്ലെന്നും ഗവർണർ പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു നിയമത്തേയും അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിമയത്തിലെ നിലപാടില്‍ ചര്‍ച്ചയ്ക്ക് വരാന്‍ ആരും തയ്യാറാകുന്നില്ലെന്നും പൗരത്വ നിയമത്തിന്റെ പേരില്‍ തനിക്കെതിരെ പ്രതിഷേധിച്ച രാഷ്ട്രീയ കക്ഷികളാരും ചര്‍ച്ച ചെയ്യാന്‍ വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചര്‍ച്ചയ്ക്കും വാദപ്രതിവാദത്തിനുമുള്ള അവസരം ഇല്ലാതാക്കുമ്പോള്‍ അത് വഴിതുറന്നുകൊടുക്കുക അക്രമത്തിന് മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post