ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പെന്ഷന് വാഗ്ദാനം ചെയ്ത സമാജ്വാദി പാര്‍ട്ടിക്കെതിരെ വിമർശനവുമായി യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മ രംഗത്ത്. കലാപകാരികളെയും സാമൂഹ്യവിരുദ്ധരെയും ആദരിക്കുന്ന എസ്പിയുടെ ഡിഎന്‍എയാണ് പ്രകടമാകുന്നതെന്ന് ദിനേശ് ശര്‍മ്മ കുറ്റപ്പെടുത്തി.
ഭീകരവാദികള്‍ക്കെതിരെയുളള കേസുകള്‍ പിന്‍വലിക്കാന്‍ ശ്രമിച്ചവരാണ് അവര്‍. അവസാനം കോടതിക്ക് ഇടപെടേണ്ടി വന്നു. ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കും പൗരത്വം നല്‍കണമെന്ന് എസ്പി നേതാക്കള്‍ തുടര്‍ച്ചയായി പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും സാമൂഹ്യവിരുദ്ധരെ പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്നും ദിനേശ് ശര്‍മ്മ വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് പെന്ഷന് നല്‍കുമെന്നാണ് എസ്പിയുടെ വാഗ്ദാനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയിലില്‍ അടയ്ക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രാം ഗോവിന്ദ് ചൗധരി പറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്നാല്‍ ഭരണഘടന സംരക്ഷിക്കാന്‍ പോരാടുന്നവര്‍ക്ക് പെന്ഷന് നല്‍കുമെന്നും ആണ് ചൗധരി പറഞ്ഞത്.
Discussion about this post