മുന്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വിടുതല്‍ ഹര്‍ജി പ്രത്യേക കോടതി തള്ളി. നികുതിവെട്ടിപ്പിനെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റും ആദായനികുതി വകുപ്പും നല്‍കിയ കേസുകളില്‍ നിന്ന് വിടുതല്‍ നല്‍കണമെന്ന ഹര്‍ജിയാണ് തള്ളിയത്.
അഗ്‌നി എസ്റ്റേറ്റ്‌സ് ഫൌണ്ടേഷന്‍ നടത്തിയ ചില സ്ഥലമിടപാടുകളിലെ രേഖകള്‍ പരിശോധിയ്ക്കുന്നതിനിടെയാണ് കാര്‍ത്തി ചിദംബരത്തിന്റേയും ഭാര്യ ശ്രീനിധി ചിദംബരത്തിന്റേയും പേരിലുള്ള നികുതിവെട്ടിപ്പ് ആദായനികുതി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ്ങ്, ചെസ്സ് ഗ്ലോബല്‍ തുടങ്ങിയ കടലാസ് കമ്പനികളുടെ മറവില്‍ കോടിക്കണക്കിനു രൂപ നികുതി വെട്ടിച്ചു എന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരേ കേസ്.
ഈ കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരെയുള്ള തെളിവുകള്‍ റെയ്ഡില്‍ പിടിച്ചെടുത്ത കമ്പ്യൂട്ടര്‍ ഹാര്‍ഡ്ഡിസ്‌കുകളിലാണ് സൂക്ഷിച്ചിരുന്നത്.
ഹാര്‍ഡ് ഡിസ്‌കുകള്‍ തെളിവായി കണക്കാക്കാനാവില്ലെന്നാണ് കാര്‍ത്തിയുടെ വക്കീല്‍ വാദിച്ചത്. എന്നാല്‍ കോടതി ഈ വാദം തള്ളി. ഹാര്‍ഡ് ഡിസ്‌കുകള്‍ മതിയായ തെളിവുകളാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മാത്രവുമല്ല, ഈ കമ്പനികളില്‍ നിന്ന് അദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത, കണക്കുകള്‍ കുറിച്ചുവച്ചിരുന്ന നോട്ടുബുക്കുകളും തെളിവായിത്തന്നെ കണക്കാക്കുമെന്നും അതുകൊണ്ട് കേസില്‍ നിന്ന് കാര്‍ത്തി ചിദംബരത്തിനും ശ്രീനിധി ചിദംബരത്തിനും വിടുതല്‍ നല്‍കാനാവില്ലെന്നും പ്രത്യേക കോടതി ജഡ്ജിയായ ജസ്റ്റിസ് ഡി ലിംഗേശ്വരം വിധിച്ചു. കേസില്‍ ജനുവരി 21ന് കോടതിയില്‍ ഹാജരാകാന്‍ പ്രതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post