ഉക്രൈൻ യാത്രാവിമാനം സൈന്യം വെടിവച്ചിട്ടതാണെന്ന് ഇറാൻ സ്ഥിരീകരിച്ചതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ഉക്രൈൻ ഭരണകൂടം. ഉക്രൈൻ പ്രസിഡണ്ടായ വ്ലോഡിമിർ സെലെൻസ്കിയാണ് സംഭവം തന്നെ ഉത്തരവാദിത്വമേറ്റെടുത്ത് ഇറാൻ തുടർ നടപടികളുമായി മുന്നോട്ടു വരണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. തങ്ങളുടെ ഭാഗത്തുനിന്നും സംഭവിച്ച പിഴവിന് ഇറാൻ ഭരണകൂടം മാപ്പുപറയണമെന്നും, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യം ബന്ധപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് ഉടൻ നടപ്പിലാക്കണമെന്നും പ്രസിഡണ്ട് സെലെൻസ്കി ആവശ്യപ്പെട്ടു. സംഭവത്തിലെ സത്യസന്ധമായ അന്വേഷണത്തിന് ഇറാൻ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും പ്രസിഡന്റ് വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചന്വേഷിക്കാൻ നാൽപ്പത്തിയഞ്ചു പേരടങ്ങുന്ന ഉക്രൈന്റെ അന്വേഷണസംഘം ഇറാനിൽ എത്തിയിട്ടുണ്ട്
Discussion about this post