ശ്രീനഗര്‍: ഭീകരര്‍ക്കൊപ്പം പിടിയിലായ പോലീസ് ഉദ്യോഗസ്ഥനെ ഭീകരനായി തന്നെ പരിഗണിക്കുമെന്ന് ജമ്മു കശ്മീർ പോലീസ്. ദവീന്ദര്‍ സിംഗ് നിരവധി ഭീകരവിരുദ്ധ നടപടികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇയാള്‍ അറസ്റ്റിലായ സാഹചര്യം പരിഗണിച്ചാണ് ഭീകരനായി പരിഗണിക്കാന്‍ തീരുമാനിച്ചതെന്ന് ഐജി വിജയ് കുമാര്‍ ശ്രീനഗറില്‍ വ്യക്തമാക്കി.
ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിയോഗിക്കപ്പെട്ട ഡിഎസ്പി റാങ്കിലുള്ള ദവിന്ദര്‍ സിംഗാണ്, ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ രണ്ടു ഭീകരർക്കൊപ്പം യാത്ര ചെയ്യവെ പിടിയിലായത്. ഇവര്‍ ഡല്‍ഹിയിലേക്കു പോകുകയായിരുന്നു. കുല്‍ഗാമിലെ വാന്‍പോയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദി നവീദ് ബാബുവാണു ദവിന്ദറിന് ഒപ്പമുണ്ടായിരുന്നത്. തെക്കന്‍ കശ്മീരില്‍ ഒക്ടോബറിലും നവംബറിലുമായി 11 പേരെ കൊലപ്പെടുത്തിയ ആക്രമണത്തിന് ഉത്തരവാദിയാണ് നവീദ് ബാബു.
നവീദ് ബാബുവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്. സഹോദരന് ബാബു ഫോണ്‍ ചെയ്തതു മനസിലാക്കിയാണ് ഇയാള്‍ എവിടെയുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീർ സന്ദര്‍ശനത്തിനെത്തിയ വിദേശ പ്രതിനിധി സംഘത്തെ സ്വീകരിച്ച സംഘത്തിലും ദവീന്ദറുണ്ടായിരുന്നു.
Discussion about this post