തടവിൽ വച്ചിരുന്ന നാല് നിയമസഭാംഗങ്ങളെ കൂടി ജമ്മു കശ്മീർ ഭരണകൂടം മോചിപ്പിച്ചു.മുൻ മന്ത്രി ഉൾപ്പെടെ നാല് നിയമസഭാംഗങ്ങളെ ,കരുതൽ തടവുകാരെ മോചിപ്പിക്കുന്നതിനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ജമ്മു കശ്മീർ ഭരണകൂടം വെള്ളിയാഴ്ച വിട്ടയച്ചത്.
ഹാജി അബ്ദുൾ റഷീദ്, നസീർ അഹമ്മദ് ഖുറേഷി,മുഹമ്മദ് അബ്ബാസ് വാണി, മുൻ മന്ത്രി അബ്ദുൽ ഹഖ് ഖാൻ എന്നിവരെയാണ് വിട്ടയച്ചത്.
2019 ആഗസ്റ്റ് 5 മുതൽ ഇവർ വീട്ടുതടങ്കലിലായിരുന്നു. കേന്ദ്ര സർക്കാർ ജമ്മുകാശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും, സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു.ഈ സമയത്തെ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണ് ഇവരെ തടങ്കലിൽ പാർപ്പിച്ചത്.നാഷണൽ കോൺഫറൻസ് നേതാക്കളായ അൽതാഫ് കലൂ, ഷോകത്ത് ഗനായി, സൽമാൻ സാഗർ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാക്കളായ നിസാമുദ്ദീൻ ഭട്ട്, മുക്താർ ബന്ദ് എന്നിവരുൾപ്പെടെ അഞ്ച് രാഷ്ട്രീയ നേതാക്കളെ വ്യാഴാഴ്ച വിട്ടയച്ചിരുന്നു .ശ്രീനഗർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയറാണ് സൽമാൻ സാഗർ.
Discussion about this post