മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബാപ്പു നാദ്‌കർണി അന്തരിച്ചു.വെള്ളിയാഴ്ച വൈകീട്ടോടെയാണ് എക്കൊണോമിക് ബൗളർ എന്നറിയപ്പെടുന്ന നാദ്കർണിയുടെ അന്ത്യം.1964 ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ,ഒരു റൺ പോലും വഴങ്ങാതെ 21.5 ഓവർ (131 പന്ത്) എറിഞ്ഞു റെക്കോർഡ് സൃഷ്ടിച്ചയാളാണ് മുൻ ഇന്ത്യ ഓൾറൗണ്ടറായ മഹാരാഷ്ട്രക്കാരൻ ക്യാപ്റ്റൻ ബാപ്പു നാദ്‌കർണി. വാർധക്യ സഹജമായ അസുഖങ്ങൾ കാരണമാണ് മരണം.ബാപ്പു നാദ്‌കർണിയ്ക്ക് മരിക്കുമ്പോൾ 86 വയസ്സ് തികഞ്ഞിരുന്നു.
1955 ഡിസംബറിൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബാപ്പു നാദ്‌കർണി, തന്റെ ക്രിക്കറ്റ് ജീവിതത്തിൽ 41 ടെസ്റ്റുകൾ കളിച്ചു, 67 ഇന്നിങ്‌സിലായി 1,414 റൺസ് നേടിയിരുന്നു.1964 ൽ , ചെന്നൈയിൽ നടന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിലാണ് ബാപ്പു നാദ്‌കർണി 21.5 മെയ്ഡൻ ഓവറുകൾ എറിഞ്ഞത്.
ബാപ്പു നാദ്‌കർണിയാണ് എതിർടീമിന്റെ ബൗളറെങ്കിൽ അദ്ദേഹത്തിനെതിരെ സ്‌കോർ ചെയ്യുകയെന്നത് അതീവ ദുഷ്കരം,അല്ലെങ്കിൽ ഏറെക്കുറെ അസാധ്യം തന്നെയായിരുന്നു അന്നത്തെ ബാറ്റ്‌സ്മാൻമാർക്ക്.
Discussion about this post