ഇന്ത്യ ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.രാജ്യമൊട്ടാകെ അലയടിക്കുന്ന സന്തോഷത്തിൽ പങ്കുചേരാൻ മുഖ്യാതിഥിയായി ബ്രസീൽ പ്രസിഡന്റായ ജെയ്ർ ബോൾസൊനാരോ എത്തിയിട്ടുണ്ട്.ഇന്ത്യയുടെ കലാ,സാംസ്‌കാരിക വൈദഗ്ധ്യവും സൈനികശക്തിയും വിളിച്ചോതിക്കൊണ്ട് റിപ്പബ്ലിക് ഡേ പരേഡ് നടക്കും.
സൈനിക ശക്തി പ്രകടമാക്കികൊണ്ട് രാജ്പഥില്‍ തുടങ്ങി ചെങ്കോട്ടയില്‍ അവസാനിക്കുന്ന സൈനിക പരേഡ് തൊണ്ണൂറു മിനിറ്റ് ദൈർഘ്യമുള്ളതാണ്.പരേഡ് ആരംഭിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിക്കും.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.മൻകി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങൾ തുടരുന്നതിനാൽ സൈന്യത്തിന്റെ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകൾ നടക്കുക.കേന്ദ്ര സുരക്ഷാ സേനയുടെ 48 കമ്പനികളെ ഡൽഹിയിൽ ആകമാനം വിന്യസിച്ചിട്ടുണ്ട്.










