തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വന്തം ഭൂമിയിൽ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ ഭൂവുടമ സംഗീതിനെ ജെസിബി ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. ചാരുപാറ സ്വദേശി സജു ആണ് കീഴടങ്ങിയത്. ജെസിബിയുടെ ഉടമയാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
അനീഷ്, ലാല്‍ കുമാര്‍ എന്നീ രണ്ട് പ്രതികളുടെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ജെസിബി ഓടിച്ചെന്ന് കരുതുന്ന വിജിന് സംഭവദിവസം തന്നെ പൊലീസിന് മുന്‍പാകെ കീഴടങ്ങിയിരുന്നു.
മുഖ്യപ്രതിയായ ടിപ്പര്‍ ഉടമ ഉത്തമനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ചെമ്പൂര് സ്വദേശിയാണ് ഉണ്ണിയെന്ന് അറിയപ്പെടുന്ന ലാല്‍കുമാര്‍. ഒറ്റശേഖമംഗലം സ്വദേശിയാണ് അനീഷ്.
Discussion about this post