ഷഹീൻബാഗിലെ പ്രക്ഷോഭകാരികൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഷഹീൻ ബാഗ് പ്രക്ഷോഭം വിഘടനവാദികളുടെ ഒരു താൽക്കാലികമായ മറ മാത്രമാണ് എന്നാണ് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടത്.”ഷഹീൻബാഗ് ഇപ്പോൾ ഒരു പ്രദേശമല്ല, അതൊരു ആശയമാണ്! ഈ രാജ്യത്തെ വിഭജിക്കണം എന്നാഗ്രഹമുള്ള വിഘടനവാദികളെ, ദേശീയപതാകയുടെ സുരക്ഷിതമായ മറയ്ക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ഒരു ആശയം.അവർക്ക് പിന്തുണയുമായി ടുക്ഡേ-ടുക്ഡേ ഗ്യാംഗും കൂടെയുണ്ട് ” എന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി, കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ട നടപടികളെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. “തിരക്കും ബഹളവും ഗതാഗത തടസ്സവും കാരണം കുഞ്ഞുങ്ങൾക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല, ജോലിക്ക് പോകുന്നവർക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇതൊന്നും കാണാനും കേൾക്കാനും കെജ്രിവാളിന് താല്പര്യമില്ല” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post