നിയമാനുസൃത ഗർഭഛിദ്രത്തിന്റെ കാലപരിധി ഉയർത്താൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. ഗർഭഛിദ്രം നടത്താനുള്ള നിയമാനുസൃത കാലാവധിയായ 20 ആഴ്ച എന്നുള്ളത് 24 ആഴ്ചയാക്കി ഉയർത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. നിലവിലുള്ള മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് 1971 പരിഷ്കരിച്ച് പുതിയ നിയമം കൊണ്ടുവരാനുള്ള തീരുമാനത്തിന് ഇന്ന് ക്യാബിനറ്റ് അംഗീകാരം കൊടുത്തു.
ക്യാബിനറ്റ് സമ്മേളനത്തിനു ശേഷം കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ, മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. മാനഭംഗം ചെയ്യപ്പെട്ട സ്ത്രീകൾ, മാനസികവൈകല്യമുള്ള, താൻ ഗർഭിണിയാണെന്ന് പോലും തിരിച്ചറിയാനുള്ള പ്രായമാവാത്ത കുട്ടികൾ എന്നിവർക്കെല്ലാം ഈ നിയമം വളരെ സഹായകരമായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post