കോഴിപുറത്ത് പാർവതി ചേത്തൂർ-in facebook
മാതൃഭൂമി വേണുവിന് അറിയാമോ എന്നറിയില്ല ..
‘മാത്രൂമി’ .. .. എങ്ങിനെ … എന്തിന് .. എപ്പോൾ.. എന്നൊക്കെ ..
ഇല്ലെങ്കിൽ ചാനലിലെ കാബിനിൽ നിന്ന് എഴുന്നേറ്റ് കോഴിക്കൊട്ടെ പത്രമാപ്പീസിലെ ആർക്കൈവിസിൽ പോയി നോക്കണം ..
മഞ്ഞ നിറമായ പൊടിപിടിച്ച ആ പഴയ പത്രങ്ങൾ എടുത്തു മുഖത്തോടു ചേർക്കണം ..
മൺമറഞ്ഞ ഒരു പറ്റം രാജ്യസ്നേഹിയുടെ നിസ്വാർത്ഥമായ മുഖങ്ങൾ കാണാം..
ചെവിയോട് ചേർക്കണം ..
പറയാനുള്ളത് കേൾപ്പിക്കാൻ യാതൊരു വിധ മാദ്ധ്യമങ്ങളും ഇല്ലാത്ത കാലത്തെ ഒതുക്കിപ്പിടിച്ച അവരുടെ ഗർജ്ജനങ്ങളുടെ അലയൊലികൾ കേൾക്കാം …
പതുക്കെ അതിൻ മേൽ തുറന്ന കൈപത്തി ഓടിക്കണം ..
സാധാരണക്കാരായ അവരുടെ കൈയ്യിൽ കെട്ടിയിരിപ്പു ഒന്നും ഇല്ലാത്ത അവസ്ഥ മനസ്സിലാക്കാം … അഞ്ചു രൂപ ഓഹരി എടുപ്പിക്കാൻ വെയിലത്തു നടന്ന അവരുടെ വിശർപ്പു തുള്ളികളുടെ നനവു സ്പർശിക്കാം ..
ഹൃദയത്തോട് ചെർക്കണം …
ആവേശത്തിന്റെ ഹൃദയത്തുടിപ്പുകൾ കേൾക്കാം .. കുടുംബം ഭാവി ലാഭം ഒന്നും നോക്കാതെ രാപകൽ ലക്ഷ്യത്തിനായി അച്ചു നിരത്തിയ ജോലിക്കാരുടെ ഹൃദയതുടിപ്പുകൾ … അഞ്ചു രുപയുടെ വില പിന്നെ എത്രയാവും എന്നു നോക്കാതെ താമ്രപത്രം പോലെ ആ ഷെയറുകൾ സൂക്ഷിച്ചു വെച്ച് ഭൂ നിയമ കൊടുങ്കാറ്റിൽ കൈ വിടേണ്ടി വന്നപ്പോൾ നഷ്ടപ്പെട്ട ഭൂമിയെക്കാൾ ഈ അഞ്ചു രൂപ ഷെയറുകൾക്കു വേണ്ടി അനുഭവിച്ച ഹൃദയവേദനങ്ങൾ തൊട്ടറിയാം ..
കണ്ണോടു ചേർക്കുക .
ലക്ഷ്യം മാർഗ്ഗത്തിലേക്കു വഴി തെളിച്ച അൽഭുതം കാണാം .. ജനതയുടെ കണ്ണിൽ അടിഞ്ഞു കൂടിയ പാരതന്ത്ര്യത്തിന്റെ ആന്ധകാരം അകററി കാണിച്ചു കൊടുത്ത സ്വാതന്ത്ര്യത്തിന്റെ നക്ഷത്രങ്ങളുടെ തിളക്കം കാണാം …
നെറ്റിയിൽ ചെർക്കുക …
ഉയർന്ന ചിന്തകളുടെ.. ബൗധിക ഔന്നിത്യത്തിന്റെ .. ആദർശ സ്ഥൈരതയുടെ … വൈബ്രേറഷൻസ് അനുഭവിക്കാം ..
ആ പഴയ മര കസേരകളുടെ കൈയ്യിൽ ഒന്നു പിടിക്കണം..മേശകൾ ഒന്നു പരതണം
അറസ്റ്റ് ചെയ്തു അവിടെ നിന്ന് എഴുന്നേൽപ്പിച്ച് കൊണ്ടു പോയപ്പോൾ പലപ്പോഴും മുഴുമിക്കാൻ സമയം കിട്ടാതെ പാതി എഴുതി ഇട്ടു പോയ എഡിറ്റോറിയലുകൾ ചിലപ്പോൾ കിട്ടിയേക്കാം ..
ഇന്നു മാറിയിട്ടുണ്ടാകാം .. പലതും …
എന്നാലും പഴയ ഒരു ചൊല്ല് ഓർമ്മയുണ്ടായാൽ നല്ലത് ..
ആന മെലിഞ്ഞു എന്നു വെച്ച് തൊഴുത്തിൽ കൊണ്ടുപോയി കെട്ടാറില്ല ..
https://www.facebook.com/permalink.php?story_fbid=2392494144394312&id=100009012504906
Discussion about this post