ഇസ്ലാമാബാദ്: പിടിച്ചെടുക്കുന്ന കഞ്ചാവും ഹാഷിഷും ഇനി മുതല്‍ കത്തിച്ചു കളയണ്ടെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. നിലവില്‍ പാകിസ്ഥാനിൽ ഹാഷിഷ് നിയമവിരുദ്ധമാണ്. ചരസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും വലിയ തോതില്‍ പിടിച്ചെടുക്കുന്ന കഞ്ചാവ് കസ്റ്റംസ് കത്തിച്ചു കളയാറാണ് ചെയ്യുക. ഇതിനെതിരെയാണ് പാക് പ്രധാനമന്ത്രി രംഗത്തു വന്നിരിക്കുന്നത്.അനധികൃതമായി കണ്ടെത്തുന്ന കഞ്ചാവ്, ഹാഷിഷ് പോലെയുള്ള ലഹരി വസ്തുക്കള്‍ മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കാമെന്നാണ് ഇമ്രാന് പറയുന്നത്. ഒരു ഫാക്ടറി ഇതിനായി നിര്‍മ്മിക്കുന്ന കാര്യം ഇമ്രാന് ഖാന് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്റര്‍നെറ്റിലൂടെ ഇപ്പോള്‍ വൈറലായി കറങ്ങുന്ന ഒരു വീഡിയോയില്‍, പ്രധാനമന്ത്രിയുടെ ഉത്തരവനുസരിച്ച് ഒരു ഫാക്ടറി സ്ഥാപിക്കാന്‍ തന്റെ വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അഫ്രീദി പറയുന്നത് കേള്‍ക്കാം. പിടിച്ചെടുത്ത മരുന്നുകളില്‍ നിന്ന് മാത്രമാണ് ഈ ഫാക്ടറിയില്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നത്, പിടിച്ചെടുക്കുന്ന ആയിരക്കണക്കിന് കിലോഗ്രാം മയക്കുമരുന്ന് ആണ് പ്രതിവര്‍ഷം കത്തിക്കുന്നത്.
‘ഞങ്ങള്‍ ഒരു ഫാക്ടറി സ്ഥാപിക്കുകയാണ്… ഞങ്ങള്‍ ഓരോ വര്‍ഷവും ഹെറോയിന്‍, ചരസ് [ഹാഷിഷ് രൂപത്തിലുള്ള കഞ്ചാവ്], അഫീം [ഓപിയം] എന്നിവ കത്തിക്കുന്നു, പക്ഷേ മറ്റ് രാജ്യങ്ങള്‍ അവ മരുന്ന് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇപ്പോള്‍, പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നിര്‍ദ്ദേശപ്രകാരം, താഴ്വരയില് ഒരു ഫാക്ടറി സ്ഥാപിക്കും, അങ്ങനെ പ്രദേശവാസികളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയും, ‘അദ്ദേഹം പറഞ്ഞു.
നിരവധി വിശ്വസനീയ സ്രോതസ്സുകള്‍ വര്‍ഷങ്ങളായി നടത്തിയ ഗവേഷണമനുസരിച്ച്, കഞ്ചാവ്, മരിജുവാന അല്ലെങ്കില്‍ ഹാഷിഷ് എന്നിവയ്ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍ (പിടിഎസ്ഡി) ലക്ഷണങ്ങള്‍, ഓക്കാനം എന്നിവയില്‍ നിന്നും വേദനയും മറ്റും ഒഴിവാക്കാന്‍ പണ്ടേ ഉപയോഗപ്പെടുത്തിയിരുന്നു എന്നും, കൂടാതെ ഗ്ലോക്കോമ, ക്രോണ്‍സ് രോഗം എന്നിവയുടെ ചില ലക്ഷണങ്ങളും കുറയ്ക്കാന്‍ കഴിയുമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
Discussion about this post