മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വിഭജനത്തെക്കുറിച്ച് പ്രസംഗിക്കവേയാണ് പ്രധാനമന്ത്രിയുടെ ഈ പരാമർശം.ഇന്ന് പാകിസ്ഥാനിൽ, ഹിന്ദുക്കൾ അനുഭവിക്കുന്ന കൊടുംക്രൂരതയുടെ മൂലകാരണം തന്നെ വിഭജനമാണ്. ആർക്കോ ഒരാൾക്ക് പ്രധാനമന്ത്രിയാകേണ്ടത് അത്യാവശ്യമായിരുന്നു. അങ്ങനെ, ഇന്ത്യയെ രണ്ടായി വിഭജിച്ചുകൊണ്ട് ഒരു രേഖ വരയ്ക്കപ്പെട്ടുവെന്നാണ് നരേന്ദ്രമോദി പ്രസംഗത്തിനിടയിൽ പറഞ്ഞത്.
1950 -ലെ നെഹ്‌റു -ലിയാഖത്ത് ഉടമ്പടിയിൽ നിഷ്കർഷിച്ചിരിക്കുന്നത് പാകിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചാണ്.കടുത്ത മതേതര വാദിയായിരുന്ന നെഹ്‌റു എന്ത് കൊണ്ട് ന്യൂനപക്ഷം എന്നതിന് പകരം മതന്യൂനപക്ഷം എന്ന കരാറിലൊപ്പിട്ടുവെന്നും നരേന്ദ്ര മോദി ചോദിച്ചു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ ഉള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
Discussion about this post