തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സമാഹരിച്ച കേസിലെ കശ്മീർ മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൽ റാഷിദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. റാഷിദ് എൻജിനീയർ എന്ന പേരിലറിയപ്പെടുന്ന ഇയാൾ വടക്കൻ കാശ്മീരിൽ നിന്നുള്ള നിയമസഭാംഗം ആണ്.
ഡൽഹി ഹൈക്കോടതി ജഡ്ജിയായ പ്രവീൺകുമാർ ആണ് അബ്ദുൽ റഷീദിന്റെ ജാമ്യാപേക്ഷ തള്ളിയത്. കുറ്റകൃത്യത്തിൽ, അബ്ദുൽ റഷീദിന്റെ പങ്ക് വ്യക്തമായതിനാൽ, ജാമ്യം നൽകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.കശ്മീർ താഴ്‌വര കേന്ദ്രീകരിച്ചായിരുന്നു റാഷിദിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ. തീവ്രവാദ കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ആദ്യത്തെ കശ്മീർ നിയമസഭാംഗമാണ് റാഷിദ്.ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പര വിരുദ്ധമായ മറുപടികളാണ് നൽകിയതെന്ന് കേന്ദ്ര ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്തു.
Discussion about this post