ഒക്ടോബർ 7ലെ ഇസ്രയേൽ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരിൽ അവശേഷിച്ചഅവസാനത്തെ മുതിർന്ന കമാൻഡറും ഹമാസിന്റെ സൈനികവിഭാഗം മേധാവിയുമായ ഇസ്സ അൽദിൻ അൽ ഹദ്ദാദിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). ഗാസ സിറ്റിയിലെറിമാലിൽ വെള്ളിയാഴ്ച നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിലാണ് ഹദ്ദാദ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹദ്ദാദിന്റെ ഭാര്യയും മകളും അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഹദ്ദാദിന്റെ മരണംസ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ ഗാസയിലെ തലവനായിരുന്ന മുഹമ്മദ് സിൻവാർ കഴിഞ്ഞ വർഷംമേയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ് ഹമാസിന്റെ സൈനികഘടകമായ അൽ-ഖസ്സാം ബ്രിഗേഡിന്റെ അമരത്തെത്തുന്നത്.
നിരവധി തവണ ഇസ്രയേലിന്റെ വധശ്രമങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിട്ടുള്ളതിനാൽഹമാസ് അണികൾക്കിടയിൽ ‘ദി ഗോസ്റ്റ്’ (പ്രേതം) എന്ന വിളിപ്പേരിലാണ് ഇസ്സ അൽ ദിൻ അൽ ഹദ്ദാദ്അറിയപ്പെട്ടിരുന്നത്. ഒക്ടോബർ ഏഴിലെ ഇസ്രയേൽ വിരുദ്ധ ആക്രമണത്തിന്റെ ആസൂത്രണത്തിലുംഗാസയിൽ ഇസ്രയേലി തടവുകാരെ പാർപ്പിച്ച ശൃംഖല നിയന്ത്രിച്ചതിലും ഹദ്ദാദിന് നിർണായകപങ്കുണ്ടായിരുന്നുവെന്ന് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർവ്യക്തമാക്കി.
ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തടവുകാരെ ഇയാൾമനുഷ്യകവചമാക്കിയതായും ഇസ്രയേൽ ആരോപിക്കുന്നു. ഗാസ സിറ്റിയിൽ ഹദ്ദാദിന്റെ സാന്നിധ്യംഉറപ്പാക്കാൻ ദിവസങ്ങളോളം ഇന്റലിജൻസ് വിഭാഗം നിരീക്ഷണം നടത്തിയിരുന്നു. തുടര്‍ന്ന് മൂന്ന്യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ കൃത്യമായ ആക്രമണത്തിലാണ് ഇയാളെ വധിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ യുഎസ് മധ്യസ്ഥതയിൽ നിലവിൽ വന്ന താൽക്കാലികവെടിനിർത്തൽ കരാറിനിടയിലും ഹമാസിന്റെ സൈനിക ശേഷി പുനരുജ്ജീവിപ്പിക്കാനും ഇസ്രയേൽസൈന്യത്തിന് നേരെ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും ഹദ്ദാദ് സജീവമായിരംഗത്തുണ്ടായിരുന്നു. 1980-കളിൽ ഹമാസ് രൂപീകരണ ഘട്ടത്തിൽ തന്നെ സംഘടനയിൽ ചേർന്നഹദ്ദാദ്, ഹമാസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ‘അൽ-മജ്ദ്’ ലും നിർണായക പദവികൾവഹിച്ചിട്ടുണ്ട്. ഹദ്ദാദിനൊപ്പം ഒക്ടോബർ 7 ആക്രമണത്തിൽ പങ്കാളികളായ ഹമീർ ഇയാദ് മുഹമ്മദ്അൽമതൂക്ക്, ഖാലിദ് മുഹമ്മദ് സലേം ജൗദേ എന്നീ രണ്ട് ഹമാസ് കമാൻഡർമാരെയും വധിച്ചതായിഇസ്രയേൽ അറിയിച്ചു. ഹമാസ് പതാകയിൽ പൊതിഞ്ഞ ഹദ്ദാദിന്റെ മൃതദേഹം വഹിച്ചുകൊണ്ട് ഗാസസിറ്റിയിൽ കഴിഞ്ഞദിവസം വൻ വിലാപയാത്ര നടന്നിരുന്നു. ഹദ്ദാദിന്റെ മരണം ഹമാസിന് കനത്തതിരിച്ചടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.











