ദി ഹേഗ്: യൂറോപ്യൻ രാജ്യങ്ങളുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിന്റെ ഭാഗമായിഇന്ത്യയും നെതർലൻഡ്‌സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇനി ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ (തന്ത്രപരമായ പങ്കാളിത്തം) തലത്തിലേക്ക് ഉയർത്താൻ തീരുമാനം. നെതർലൻഡ്‌സ് തലസ്ഥാനമായദി ഹേഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റനും തമ്മിൽ നടത്തിയനിർണായക ചർച്ചകൾക്ക് ശേഷമാണ് ഈ ചരിത്രപ്രഖ്യാപനം ഉണ്ടായത്.
സെമികണ്ടക്ടർ, ഗ്രീൻ ഹൈഡ്രജൻ, പ്രതിരോധം, സുസ്ഥിര വികസനം തുടങ്ങിയ അത്യാധുനികസാങ്കേതിക-സാമ്പത്തിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കാൻചർച്ചയിൽ ധാരണയായി. പ്രധാനമന്ത്രിയുടെ ബഹുരാഷ്ട്ര യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായാണ്നെതർലൻഡ്‌സിലേക്കുള്ള ഈ രണ്ട് ദിവസത്തെ സന്ദർശനം.
ഇന്ത്യയുടെ വേഗതയും നൈപുണ്യവും നെതർലൻഡ്‌സിന്റെ വൈദഗ്ധ്യവുമായിസംയോജിപ്പിക്കുന്നത് ഇരുരാജ്യങ്ങളുടെയും പുരോഗതിക്ക് പുതിയ മാനങ്ങൾ നൽകുമെന്ന്പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങളും രാജ്യാന്തരനിയമവ്യവസ്ഥയും ആഗോളതലത്തിൽ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽഇന്ത്യയുമായുള്ള ഈ പുതിയ തന്ത്രപരമായ പങ്കാളിത്തം ഒരു വലിയ നാഴികക്കല്ലാണെന്ന് ഡച്ച്പ്രധാനമന്ത്രി റോബ് ജെറ്റൻ പ്രതികരിച്ചു. ഉഭയകക്ഷി ചർച്ചകൾക്ക് മുന്നോടിയായി ഇരുനേതാക്കളുംപ്രമുഖ ഡച്ച് കമ്പനികളുടെ സിഇഒമാരുമായി പ്രത്യേക റൗണ്ട് ടേബിൾ കോൺഫറൻസിലുംപങ്കെടുത്തു. ഇന്ത്യയിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷവും നികുതി-തൊഴിൽ നിയമങ്ങളിലെവിപ്ലവകരമായ പരിഷ്കാരങ്ങളും ചൂണ്ടിക്കാണിച്ച് ഡച്ച് വ്യവസായ പ്രമുഖരെ മോദി ഇന്ത്യയിലേക്ക്സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി പ്രമുഖ ചിപ്പ് നിർമ്മാതാക്കളായ എഎസ്എംഎല്ലും ടാറ്റാഇലക്ട്രോണിക്സും തമ്മിൽ നിർണായക കരാറിലും ഒപ്പുവെച്ചു.
നെതർലൻഡ്‌സ് സന്ദർശനത്തിനിടയിൽ വില്യം അലക്സാണ്ടർ രാജാവുമായും മാക്സിമരാജ്ഞിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയും യൂറോപ്യൻ യൂണിയനുംതമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന കാര്യത്തിൽമോദിയും റോബ് ജെറ്റനും സംയുക്തമായി താല്പര്യം പ്രകടിപ്പിച്ചു. നിലവിൽ യൂറോപ്പിൽ ഇന്ത്യയുടെഏറ്റവും വലിയ നാലാമത്തെ നിക്ഷേപക രാജ്യമാണ് നെതർലൻഡ്‌സ്. പ്രതിരോധം, ബഹിരാകാശം, മാരിടൈം സെക്യൂരിറ്റി എന്നിവയ്ക്ക് പുറമെ ആഗോള പ്രാധാന്യമുള്ള യുക്രൈൻ യുദ്ധം, പശ്ചിമേഷ്യൻ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും തമ്മിലുള്ള അനൗദ്യോഗികഅത്താഴവിരുന്നിൽ ചർച്ചയായി. ഡച്ച് പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം പര്യടനത്തിന്റെഅടുത്ത ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനിലേക്ക് തിരിക്കും.









