തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയുടെ ബ്രിട്ടൻ യാത്രക്കെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ രംഗത്ത്. സ്വകാര്യ കമ്പനിയുമായി യാത്രക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കണം. സിഎജി കണ്ടെത്തലുകൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഉചിതമായ സമയത്ത് ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വെടിയുണ്ട കാണാതായ സംഭവത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വി. മുരളീധരന് പറഞ്ഞു. വിഷയം ഔപചാരികമായി കേന്ദ്രത്തിന്റെ മുന്നില്‍ എത്തിയിട്ടില്ല. രാജ്യത്ത് നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ബന്ധപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ ആഭ്യന്തര വകുപ്പിനെ അറിയിക്കാറുണ്ട്. അതിനാല്‍, ഈ വിഷയം കേന്ദ്ര സര്‍ക്കാറിന് അറിയാമെന്നും വി. മുരളീധരന് വ്യക്തമാക്കി.
വെടിയുണ്ട കാണാതായതിനെ സംസ്ഥാന സര്‍ക്കാര്‍ നിസാരവല്‍കരിക്കുന്നു. മന്ത്രിയുടെ ഗണ്മാന് സംഭവത്തില്‍ പ്രതിയാണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍, ഇയാള്‍ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസിനും ഡി.ജി.പിക്കും എതിരായ സി.എ.ജി റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രാലയത്തിന് ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും വി. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
സി.എ.ജി. പറഞ്ഞ വിഷയങ്ങള്‍ കേന്ദ്രത്തിനു മുന്നിലുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ ഡി.ജി.പി. മാറേണ്ടി വരുമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
‘വിവാദ കമ്പനിക്ക് യു.കെ. ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഡി.ജി.പി. ഔദ്യോഗിക സന്ദര്‍ശനത്തിലാണോ അതോ സ്വകാര്യ സന്ദര്‍ശനത്തിനാണോ പോകുന്നത് തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹതയുണ്ട്. ഔദ്യോഗിക സന്ദര്‍ശനത്തിനാണ് പോയതെങ്കില്‍ അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്ന് അറിയണ’മെന്നും മുരളീധരന് വ്യക്തമാക്കി.
സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ഔപചാരികമായി കേന്ദ്രസര്‍ക്കാരിനു മുന്നില്‍ എത്തിയിട്ടില്ല. പക്ഷെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ആഭ്യന്തരവകുപ്പിനു മുന്നിലെത്തുന്നതു പോലെ ഈ വിഷയത്തെ കുറിച്ച് ആഭ്യന്തരവകുപ്പിന് അറിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ആഭ്യന്തരവകുപ്പിനെയും പൊലീസ് സേനയെയും പ്രതിരോധത്തിലാക്കുന്ന നിരവധി തിരിമറികളാണ് സിഎജി കണ്ടെത്തിയത്.
Discussion about this post