പാകിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് സമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി.
കരിമ്പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പെടാൻ ഉള്ള മാനദണ്ഡങ്ങൾ പാകിസ്ഥാൻ പൂർത്തിയാക്കിയിട്ടില്ല എന്നതായിരുന്നു ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ കണ്ടെത്തൽ. യോഗത്തിൽ മലേഷ്യയും തുർക്കിയും കരിമ്പട്ടികയിൽ നിന്ന് നീക്കാനുള്ള പാകിസ്ഥാന്റെ അപേക്ഷയെ പിന്തുണച്ചു. ആറുമാസം മുതൽ ഒരു വർഷം വരെയെങ്കിലും പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ തന്നെ തുടരേണ്ടി വരുമെന്നാണ് സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന എഫ്.എ.ടി. എഫ് സമ്മേളനം ഫ്രാൻസിലെ പാരീസിൽ ആണ് നടക്കുന്നത്.
Discussion about this post