തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതി കേരളത്തില്‍ നടപ്പാക്കാനൊരുങ്ങി പിണറായി സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്താകെ 12,000 ജോഡി ശുചിമുറികളാണ് സർക്കാർ നിര്‍മ്മിക്കാനൊരുങ്ങുന്നത്.
സഹകരിക്കാന്‍ തയ്യാറുള്ള ഏജന്‍സികളെ ഇതില്‍ പങ്കാളികളാക്കും. സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഇതിനു വേണ്ടി പ്രയോജനപ്പെടുത്താനാണ് നീക്കം. ജനുവരി ഒന്നാം തീയതി പ്രഖ്യാപിച്ച ഈ വര്‍ഷം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ പ്രധാനപ്പെട്ട ഒന്നാണിത്.
റോഡ് മാര്‍ഗം യാത്ര ചെയ്യുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് പൊതു ശുചിമുറികളുടെ അഭാവം പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ശുചിമുറികളോടൊപ്പം സാധ്യതയുള്ള സ്ഥലങ്ങളില്‍ അത്യാവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വച്ഛ് ഭാരത് പദ്ധതിയെ പരിഹസിച്ച കേരളത്തില്‍ ഇപ്പോള്‍ പിണറായി സര്‍ക്കാര്‍ ഒടുവില്‍ ആ പദ്ധതിയും സ്വന്തമായി നടപ്പാക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
Discussion about this post