ബംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്ന് അറസ്റ്റിലായ അധോലോക കുറ്റവാളി രവി പൂജാരിയെ (50) എൻഐഎ ചോദ്യം ചെയ്യും. തിങ്കളാഴ്ച ബംഗളൂരു സിറ്റി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ രവി പൂജാരിയെ മാര്‍ച്ച് ഏഴുവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്‍ഐഎ, സിബിഐ, റോ തുടങ്ങിയ ഏജന്‍സികളും പൂജാരിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അപേക്ഷ നല്‍കും.
പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഓഡിയോയും പകര്‍ത്തണമെന്നും മജിസ്ട്രേറ്റ് കോടതി നിര്‍ദേശിച്ചു.
നേരത്തെ സെനഗലില്‍ പിടിയിലായ രവി പൂജാരി ജാമ്യം നേടി ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങിയതാണ്. തുടര്‍ന്ന്, റോ നല്കിയ വിവരത്തില്‍ സെനഗല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പിന്നാലെ കര്‍ണാടക പൊലീസ് ഏറ്റെടുത്താണ് രവി പൂജാരിയെ ജന്മനാട്ടില് കൊണ്ടുവന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് പാരീസിലെത്തിച്ചശേഷം അവിടെനിന്ന് കനത്ത സുരക്ഷയില്‍ എയര്‍ ഫ്രാന്‍സിന്റെ വിമാനത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ 12.38ന് ബംഗളൂരുവിലെത്തിച്ചത്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയവ ഉള്‍പ്പെടെ ഇരുനൂറിലേറെ കേസുകളില്‍ പ്രതിയായ പൂജാരിയെ ബംഗളൂരു മടിവാളയിലെ കര്‍ണാടക പൊലീസിന്റെ അന്വേഷണ കേന്ദ്രത്തിലെത്തിച്ച് ഉച്ചയ്ക്കുശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
പൂജാരിക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ചൊവ്വാഴ്ച മുതല്‍ വിശദമായി ചോദ്യം ചെയ്യുമെന്നും അന്വേഷണവുമായി പൂജാരി സഹകരിക്കുന്നുണ്ടെന്നും എഡിജിപി അമര്‍ കുമാര്‍ പാണ്ഡെ പറഞ്ഞു.
ബുര്‍കിനഫാസോ പൗരനായ ആന്റണി ഫെര്‍ണാണ്ടസ് എന്ന പേരിലാണ് പൂജാരി ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞിരുന്നത്. മംഗളൂരുവിലെ മാല്‍പെയില്‍ ജനിച്ച പൂജാരി തൊണ്ണൂറുകളിലാണ് മുംബൈയിലെ അന്ധേരിയില്‍ എത്തുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന് എന്നിവരുടെ അടുത്ത അനുയായിയായിരുന്നു. 98 കേസാണ് രവി പൂജാരക്കെതിരെയുള്ളത്.
Discussion about this post