തലസ്ഥാനത്തെ കലുഷിതമായ മൂന്നു ദിവസങ്ങൾക്കുശേഷം മൗനം ഭഞ്ജിച്ചു ഡൽഹി പോലീസ്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിൽ, മരിച്ചവരുടെ എണ്ണം പത്തായെന്നു ഡൽഹി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഡൽഹി പോലീസിന്റെ ഔദ്യോഗിക വക്താവായ എം.എസ് രൺധാവയാണ് ഈ വിവരം സ്ഥിരീകരിച്ചത്. കലാപത്തിൽ പരിക്കേറ്റവരുടെ എണ്ണം 150 കടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള പോരാട്ടം മൂലം, ഡൽഹിയിൽ പലയിടത്തും നിരോധനാജ്ഞ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
കലാപം നേരിടാൻ ഫലപ്രദമായ നടപടികളെടുക്കുമെന്നും വേണ്ടി വന്നാൽ സൈന്യത്തെ ഇറക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഉറപ്പു കൊടുത്തിരുന്നു.
Discussion about this post