പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന കലാപങ്ങളിൽ, ഡൽഹിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 കടന്നു. 250 ലധികം പേർ ആശുപത്രികളിൽ പരിക്കേറ്റ നിലയിൽ കഴിയുന്നു.
ഗുരു തേജ് ബഹാദൂർ ആശുപത്രിയിലാണ് ഏറ്റവുമധികം പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഡോക്ടർമാർ ഇന്നലെ വെളിപ്പെടുത്തിയതനുസരിച്ച്, മരിച്ച 27 പേരിൽ, 14 പേർ വെടിയേറ്റ് മാത്രമാണ് മരിച്ചിരിക്കുന്നത്. ഡൽഹി പൊലീസും സുരക്ഷാ സേനകളും സ്ഥിതിഗതികൾ പരിശോധിക്കാനായി ഫ്ലാഗ് മാർച്ച് നടത്തുന്നുണ്ട്. കലാപപ്രദേശങ്ങളിൽ മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post