പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ മരണ സംഖ്യ 38 ആയി. കലാപങ്ങളിൽ പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലിരുന്നവരാണ് മരണമടയുന്നവരിൽ മിക്കതും.
അതേസമയം, കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച വടക്കു കിഴക്കൻ ഡൽഹിയിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് ഡൽഹി പൊലീസും സുരക്ഷാ സേനകളും അറിയിച്ചു. ചൊവ്വാഴ്ച, അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. തങ്ങളുടെ സാന്നിധ്യമറിയിച്ചു കൊണ്ട് ഡൽഹി പോലീസും അർധ സൈനിക വിഭാഗങ്ങളും നഗരത്തിലുടനീളം ഫ്ലാഗ് മാർച്ച് നടത്തുന്നുണ്ട്.
കലാപവുമായി ബന്ധപ്പെട്ട് 500-ലധികം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. കലാപ ബാധിത മേഖലയിലെ കർഫ്യൂവിൽ 10 മണിക്കൂർ ഇളവ് അനുവദിച്ചിട്ടുണ്ട്.
Discussion about this post