പൗരത്വ ഭേദഗതി നിയമത്തെയും, ദേശീയ ജനസംഖ്യാ രജിസ്റ്ററിനെയും എതിർത്തു കൊണ്ടുള്ള പ്രമേയങ്ങൾ മഹാരാഷ്ട്ര നിയമസഭയിൽ പാസാക്കില്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ.
കൂട്ടുകക്ഷി ഭരണം നടത്തുന്ന മഹാരാഷ്ട്രയിൽ, ശിവസേന നേതാവായ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, സി.എ.എ, എൻ.പി.ആർ എന്നീ നിയമങ്ങളെ അനുകൂലിക്കുകയും, അതേസമയം മറ്റു കക്ഷികളായ കോൺഗ്രസ് എൻ.സി.പി എന്നിവർ ഇവയെ എതിർക്കുകയും ചെയ്യുന്ന സ്ഥിതിയായതിനാൽ സർക്കാർ നിലപാട് അനിശ്ചിതമായി തുടരുകയായിരുന്നു.ഈ അവസരത്തിലാണ് എൻ.സി.പി നേതാവും മുഖ്യമന്ത്രിയുമായ അജിത് പവാർ മാധ്യമങ്ങളോട് ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തുന്നത്.ഈ രണ്ടു നിയമങ്ങളും ആരുടെയും പൗരത്വം നഷ്ടപ്പെടുത്തില്ലെന്നും, മനപ്പൂർവം ചിലർ തെറ്റിദ്ധാരണ പരത്തുന്നുണ്ടെന്നും പറഞ്ഞ മന്ത്രി, ജനങ്ങൾ ആശങ്കാകുലരാവാതിരിക്കാൻ ബോധവൽക്കരണങ്ങൾ നടത്തേണ്ടത് അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.
Discussion about this post