ചിലരെ മാത്രം കുറ്റക്കാരായി ചിത്രീകരിക്കാനും പ്രത്യേക വിഭാഗക്കാരെ വോട്ട് ബാങ്ക് രാഷ്ട്രീയം ഭയന്ന് വെള്ളപൂശിക്കാണിക്കാനും മലയാള മാധ്യമങ്ങൾ പെടാപ്പാട് പെടുമ്പോൾ, കലാപത്തിന്റെ ഇരകളെയും അക്രമികളുടെ പീഡനങ്ങൾക്ക് ഇരയായവരെയും നേരിട്ട് ചെന്ന് കണ്ട് വീഡിയോകൾ ചിത്രീകരിച്ച് സ്വതന്ത്ര മാധ്യമങ്ങൾ.”നോ ദ് നേഷൻ” എന്ന ഡിജിറ്റൽ വാർത്താ ചാനലാണ് ഡൽഹി കലാപത്തോട് അനുബന്ധിച്ച് ഏറ്റവുമധികം ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരിക്കുന്നത്.
ഹൈന്ദവരെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ജാഫറാബാദിൽ, കലാപകാരികൾ ഐഡികാർഡ് നോക്കിയായിരുന്നു വേട്ടയാടിയിരുന്നത്. പൂർണമായും കലാപകാരികൾ കത്തിച്ച വീട്ടിലെ മുകൾ നിലയിൽ നിന്നും ചെറിയ കുട്ടികളെ താഴേയ്ക്ക് ചാടിക്കേറി വന്ന കഥയാണ് 37 കാരിയായ പ്രീതി ഗാർഗിനു പറയാനുള്ളതെങ്കിൽ
പെൺകുട്ടികളെയും സ്ത്രീകളെയും വീട്ടിൽനിന്നും മാറ്റിപ്പാർപ്പിക്കേണ്ടി വന്ന ഒരച്ഛന് , തന്റെ കുടുംബത്തിന് പിറകെ ആം ആദ്മി നേതാവായ ഹാജി മുഹമ്മദ് യൂനസ് അക്രമികളെ അയച്ച കഥയാണ് വേദനയോടെ പറയാനുള്ളത്.
https://twitter.com/knowthenation/status/1233679057046269952?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1233679057046269952&ref_url=https%3A%2F%2Fwww.opindia.com%2F2020%2F03%2Fknow-the-nation-video-viral-delhi-riots-anti-hindu%2F
ബ്രിജ്‌പൂരിൽ, ഹിന്ദു കുട്ടികളെ കൊല്ലാൻ നോക്കിയത് ചോദ്യം ചെയ്തപ്പോൾ ഇതേ ഹാജി മുഹമ്മദ് യൂനുസ് ജനങ്ങളോട് പറഞ്ഞത്, “ഇതെല്ലാം സ്വാഭാവികം” എന്നാണ്.
ഹാജി യൂനുസ് കലാപകാരികളെ പ്രേരിപ്പിക്കുക മാത്രമല്ല, മുന്നിൽ നിന്ന് നയിച്ചിരുന്നുവെന്നും പരിസരവാസികൾ ഓർക്കുന്നു. യമുനാ വിഹാറിലെ വ്യാപാരിക്ക് ‘ഗോപാൽ’ എന്നെഴുതിയ ശ്രീകൃഷ്ണൻ ഫോട്ടോ തന്നെ കടയിൽ വച്ച് കൊണ്ട് മാത്രമാണ് തന്റെ കട അഗ്നിക്കിരയാക്കിയത് നോക്കി നിൽക്കേണ്ടി വന്നത്.
മകനെ ജനക്കൂട്ടം പിടിച്ചുനിർത്തി നെഞ്ചിൽ നോക്കി വെടിവെച്ച് കൊന്നത് പറയുമ്പോൾ രാഹുൽ സിംഗിന്റെ അച്ഛന്റെ മുഖം കണ്ടു നിൽക്കാനാവില്ല. രാഹുലിന്റെ സഹോദരൻ ഇതുവരെ സമനില വീണ്ടെടുത്തിട്ടില്ല.
https://twitter.com/knowthenation/status/1233662098825023488?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1233662098825023488&ref_url=https%3A%2F%2Fwww.opindia.com%2F2020%2F03%2Fknow-the-nation-video-viral-delhi-riots-anti-hindu%2F
നോ ദ് നേഷൻ പുറത്തുവിട്ട, പ്രത്യേക ലക്ഷ്യംവെച്ചുള്ള അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ദൃക് സാക്ഷി വിവരണങ്ങൾ കൊടുങ്കാറ്റുപോലെ പടരുകയാണ് സോഷ്യൽ മീഡിയയിൽ.
Discussion about this post