പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ നടത്തിയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി. തിങ്കളാഴ്ച രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണ സംഖ്യ ഉയർന്നത്.
തകർക്കപ്പെട്ട കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലും, അഴുക്കുചാലുകളിലുമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കിടയിൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ ഉള്ള സാധ്യത ഇനിയും നിലനിൽക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.കലാപത്തിൽ കൊല്ലപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഡൽഹി സർക്കാർ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.മാറ്റിവച്ചിരുന്ന പരീക്ഷകൾ പുനരാരംഭിച്ചതായും നഗരത്തിൽ ജനജീവിതം സാധാരണ നിലയിലായതായും ഡൽഹി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Discussion about this post