ഡൽഹി: സസ്പെൻഡ് ചെയ്യപ്പെട്ട ഏഴ് കോൺഗ്രസ് എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കർക്ക് കത്ത് നൽകി.
അതേസമയം ഇത് സംബന്ധിച്ച് സമിതി രൂപീകരിച്ച് ചർച്ച ചെയ്യാമെന്ന് സ്പീക്കർ വ്യക്തമാക്കി.
ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തിനിടെ സ്പീക്കറുടെ നേര്‍ക്ക് കടലാസ് കീറിയെറിഞ്ഞ സംഭവത്തിൽ രാജ്മോഹന്‍ ഉണ്ണിത്താന് അടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എം പിമാർക്കാണ് ലോക്സഭയില്‍ സസ്പെൻഷൻ ലഭിച്ചത്. ടി എന്‍ പ്രതാപന്, ബെന്നി ബെഹനാന്, ഡീന്‍ കുര്യാക്കോസ്, മാണിക്യം ടാഗോര്‍, ഗുര്‍ജീത് സിംഗ്, ഗൗരവ് ഗൊഗോയ് എന്നിവരാണ് സസ്പെന്ഷൻ ലഭിച്ച മറ്റ് എംപിമാർ. ശേഷിക്കുന്ന സമ്മേളന കാലയളവിലേയ്ക്കാണ് സസ്പെന്ഷന്. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ എം പിമാരെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.
പ്രമേയം പാസാക്കിയതിനെ തുടര്‍ന്ന് ഏഴു പേരോടും സഭയ്ക്ക് പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു.
Discussion about this post