ഇന്ത്യയിൽ നടന്നിട്ടുള്ള ഓരോ അഴിമതിക്കും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കോൺഗ്രസുമായി ബന്ധമുണ്ടെന്നും, എല്ലാ അഴിമതിയുടെ വേരുകളും ആത്യന്തികമായി ചെന്നു നിൽക്കുന്നത് കോൺഗ്രസിലാണെന്നും രൂക്ഷവിമർശനമഴിച്ചു വിട്ട് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ.
“9000 കോടി രൂപ ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് മുങ്ങിയ വിജയ് മല്യ, സോണിയാഗാന്ധിക്ക് ഫ്ലൈറ്റ് അപ്ഗ്രേഡ് ചെയ്യാനുള്ള ടിക്കറ്റുകൾ അയച്ചു കൊടുത്തിരുന്നയാളാണ്.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ആളുമാണ് മല്യ. മറ്റൊരു വസ്തുത, നീരവ് മോദിയുടെ ബ്രൈഡൽ ജ്വല്ലറി കളക്ഷൻ ഉദ്ഘാടനം ചെയ്തത് രാഹുൽ ഗാന്ധിയാണ്.കോടിക്കണക്കിന് രൂപ ഇന്ത്യൻ സർക്കാരിന് ബാധ്യതയുണ്ടാക്കി വെച്ച ശേഷം അയാൾ രാജ്യം വിട്ടു.ഇപ്പോഴിതാ പ്രിയങ്കാ വധേരയുടെ കോടിക്കണക്കിന് രൂപ വിലയുള്ള പെയിന്റിങ് യെസ് ബാങ്ക് തട്ടിപ്പ് നടത്തിയ റാണ വാങ്ങിയിരിക്കുന്നു.!” എന്നും അമിത് മാളവ്യ രൂക്ഷമായി വിമർശിച്ചു.
എന്നാൽ, പെയിന്റിങ് വിറ്റ കണക്ക് ആദായനികുതി വകുപ്പിനെ ബോധിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു കോൺഗ്രസിന്റെ മറുപടി.
Discussion about this post