ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിൽ പങ്കെടുത്തവരുടെ ഫോട്ടോ ഉൾപ്പെടുത്തി ഉത്തർ പ്രദേശ് സർക്കാർ സ്ഥാപിച്ച ബോർഡുകൾ നീക്കണം എന്ന അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ യുപി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ഹർജി സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയും ചെയ്തു.
പൊതു നിരത്തിൽ പരസ്യമായി തോക്കുമേന്തി നടക്കുന്നവർക്ക് സ്വകാര്യത അവകാശപെടാനാകില്ല എന്ന വാദമാണ് യുപി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചത്. ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജെനറൽ തുഷാർ മേത്ത അലഹബാദ് ഹൈക്കോടതി വിധി പിഴവുകൾ നിറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടി,
പൊതുമുതൽ നശിപ്പിച്ചതിന് നഷ്ട്ടപരിഹാരം നൽകേണ്ട അവസാന തീയ്യതി ഏതാണെന്ന ആരാഞ്ഞ കോടതി ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ വിസമ്മതിച്ചു. ജസ്റ്റിസ് യു യു ലളിത് ഉത്തർപ്രദേശ് സർക്കാറിന്റെ നടപടി ശരിയാണെന്ന് സൂചിപ്പിച്ചെങ്കിലും മറ്റു രണ്ടു ജഡ്ജിമാർ സർക്കാർ നടപടിയെ വിമർശിക്കുകയും ചെയ്തു. പൊതു മുതൽ നശിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് യു യു ലളിത് വ്യക്തമാക്കി.
Discussion about this post