ഡൽഹി: കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾക്ക് കൈയ്യടിച്ച് സാർക്ക് രാജ്യങ്ങൾ. ‘കൊവിഡ് വൈറസിനെ നേരിടാൻ ഉറച്ച നടപടി സാർക് രാജ്യങ്ങളിലെ നേതാക്കൾക്ക് ഒരുമിച്ച് തീരുമാനിക്കാം. ഇതിനായി വീഡിയോ കോൺഫറൻസിംഗ് വഴി ഒരു സംഭാഷണം നടത്താം’ എന്ന നിര്‍ദ്ദേശം ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. മോദിയുടെ നിർദ്ദേശത്തെ ആദ്യം സ്വാഗതം ചെയ്ത ഭൂട്ടാൻ ‘ഇതാണ് നേതൃത്വം’ എന്ന് പുകഴ്ത്തിയിരുന്നു. ശ്രീലങ്ക, മാലദ്വീപ്, നേപ്പാൾ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പിന്നാലെ മോദിയുടെ നിർദ്ദേശം അംഗീകരിക്കുകയായിരുന്നു.
എന്നാൽ പാക് ദേശീയ സുരക്ഷ കൗൺസിൽ യോഗത്തിൽ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് 19 പ്രതിരോധമാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള സാര്‍ക് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാമെന്നതാണ് പാകിസ്ഥാന്റെ നിലവിലെ നയം. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാവ് യോഗത്തിൽ പങ്കെടുക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
പാകിസ്ഥാനില്‍ ഇതുവരെ 22 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പഠാൻകോട്ട് ഭീകരാക്രമണത്തിനു ശേഷം ഏറെക്കുറെ നിർജീവമായിരുന്ന സാർക്ക് സംഘടനയുടെ പ്രവർത്തനം പുനരുജ്ജീവിക്കാൻ നരേന്ദ്ര മോദിയുടെ നിർദ്ദേശം കാരണമായതായാണ് അന്തരാഷ്ട്ര വിദഗ്ധർ വിലയിരുത്തുന്നത്. രോഗപ്രതിരോധത്തിന്റെ മാർഗ്ഗത്തിൽ ഒരുമിച്ചു നീങ്ങാനുള്ള ഇന്ത്യയുടെയും പാകിസ്ഥാന്റെയും തീരുമാനത്തിന് സമകാലിക രാഷ്ട്രീയ പ്രസക്തി ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു.
Discussion about this post