മധ്യപ്രദേശിൽ കോൺഗ്രസിന് തകർച്ച സമ്പൂർണം.വിശ്വാസവോട്ടെടുപ്പ് നേരിടാൻ നിൽക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജിവെച്ചു. ഭോപ്പാലിൽ നടന്ന പത്രസമ്മേളനത്തിലാണ് കമൽനാഥ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ യാതൊരു സാധ്യതയുമില്ലാതിരുന്ന കോൺഗ്രസിന്,സുപ്രീംകോടതി മാർച്ച് 20 വെള്ളിയാഴ്ചയാണ് വിശ്വാസവോട്ടെടുപ്പ് നടത്തി ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നൽകിയിരുന്നത്. എന്നാൽ, വോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകൾ മുൻപ് മുഖ്യമന്ത്രി കമൽനാഥ് രാജി വെക്കുകയായിരുന്നു.
രാജി വെച്ച് പോയ 23 കോൺഗ്രസ് വിമത എം.എൽ.എമാരെ തിരിച്ചു പിടിക്കാനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കമൽനാഥ് രാജിവെച്ചത്. പ്രമുഖ കോൺഗ്രസ് നേതാവായ ജ്യോതിരാദിത്യ സിന്ധ്യ, രാജിവെച്ച് പോയതോടെ ആയിരുന്നു മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന്റെ അടിത്തറ ഇളകിയത്.
Discussion about this post