ന്യൂഡല്‍ഹി: കോവിഡ്-19 മുൻകരുതലുകൾ കടുപ്പിച്ച് കേന്ദ്രസർക്കാർ.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് നടത്തിയ അവലേകന യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.രാജ്യത്ത് 75 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. സബര്‍ബന്‍ ട്രെയിനുകള്‍ ഉള്‍പ്പടെ എല്ലാ ട്രെയിനുകളുടെയും സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം. മാര്‍ച്ച് 31 വരെ സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമെ സര്‍വ്വീസിനു അനുമതിയുള്ളു.
സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടും. ഈ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. കൊറോണ സ്ഥിരീകരിച്ച ജില്ലകളിലാണ് നിയന്ത്രണം. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോട്ടയം ജില്ലകളാണ് അടച്ചിടുക.ക്യാബിനറ്റ് സെക്രട്ടറിയും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് കൊവിഡ് സ്ഥിരീകരിച്ച 75 ജില്ലകളിൽ, ഇനി അവശ്യ ഗതാഗത സർവ്വീസുകൾ മാത്രം നടത്തിയാൽ മതിയെന്ന് തീരുമാനിച്ചത്.
Discussion about this post