തിരുവനന്തപുരം: കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മാസം 31 വരെയാണ് ലോക് ഡൗൺ ഏർപ്പെടുത്തിയത്. സംസ്ഥാനത്ത് 28 പേർക്കു കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതിൽ 25 പേരും വിദേശത്തു നിന്നും വന്നവരാണ്. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 92 ആയി. രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നവരില്‍ 2 എറണാകുളം സ്വദേശികള്‍, 5 കണ്ണൂര്‍ സ്വദേശികള്‍, 1 പത്തനംതിട്ട സ്വദേശി, 1 തൃശൂര്‍ സ്വദേശി, 25 പേര് വിദേശത്തു നിന്നെത്തിയവരുമാണ്. ചികിത്സയില്‍ കഴിയുന്നത് 95 പേര്.
അതിര്‍ത്തികള്‍ അടച്ചിടും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസം കർശന നിരീക്ഷണം ഏർപ്പെടുത്തി. പെട്രോൾ പമ്പ്, എൽപിജി വിതരണം എന്നിവ അനുവദിക്കും. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും, ആശുപത്രികൾ പൂർണതോതിൽ പ്രവർത്തിക്കും, പൊതുഗതാഗതം നിർത്തി വെക്കും. കെ. എസ്. ആര്.ടി.സി ബസ് ഓടില്ല. സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. ആരാധനാലയങ്ങള്‍, റസ്റ്റോറന്റുകള്‍ അടച്ചിടും. ഹോംഡെലിവറി മാത്രം അനുവദിക്കും.
ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിരീക്ഷണത്തിലിരിക്കെ വീട്ടിലിരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അറസ്റ്റ് ചെയ്യുന്നതുമാണ്. സംസ്ഥാനത്ത് 64,323 പേര് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ജില്ലാകളക്ടര്‍മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കും.
ഒരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ല. ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കാം.
ആവശ്യമെങ്കിൽ നിരീക്ഷിണത്തിലിരിക്കുന്നയാൾക്കാരുടെ വീട്ടിൽ ഭക്ഷണമെത്തിക്കും.
ആവശ്യ സര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. 14 ദിവസം അന്യ സംസ്ഥാനക്കാരെ നിരീക്ഷിക്കും. ആവശ്യ സേവനങ്ങള്‍ തടസമില്ലാതെ ലഭിക്കും.
മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ രാവിലെ 7 മണി മുതല്‍ 5 മണി വരെയേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.
Discussion about this post