Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വെടിമരുന്നിന് മേൽ തലവച്ചുറങ്ങാനുള്ള പ്രോത്സാഹനമാണോ? പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സിപിഎമ്മിൻ്റെ സ്മാരകം ഉയരുമ്പോൾ

by Brave India Desk
May 18, 2024, 05:04 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

രാഷ്ട്രീയ കേരളം ചെമണ്ണെന്ന് വിശേഷിപ്പിക്കുന്ന നാടാണ് കണ്ണൂർ. ഏതുനിമിഷവും ആളിപ്പടരാവുന്ന രാഷ്ട്രീയ പകക്കനൽ മൂലമുണ്ടായ രക്തചൊരിച്ചിൽ തന്നെയാണ് കണ്ണൂരിനെ ചുവപ്പിച്ചതും അതിനെ നിലനിർത്തുന്നതും. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ഇരുന്നൂറ്റി മുപ്പതോളം രാഷ്ട്രീയ പ്രവർത്തകരുടെ ജീവനാണറ്റത്. അപൂർവ്വം സന്ദർഭങ്ങളിൽ നേതാക്കൾക്ക് നേരെ കൊലക്കത്തി ഉയർന്നത് മാറ്റി നിർത്തിയാൽ രാഷ്ട്രീയപക പോക്കലിൽ ജീവൻ നഷ്ടപ്പെട്ടത് സാധാരണക്കാർക്കാണ്. ഭയാനകമായ ഈ കണ്ണൂർ മോഡലിനെ തൂത്തെറിയാൻ പല സമാധാന ചർച്ചകളും കാലങ്ങളായി നടത്തിവരാറുണ്ടെങ്കിലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഇപ്പോഴും വടിവാളിന് മൂർച്ച കൂട്ടലും ബോംബ് നിർമ്മാണവും തകൃതിയായി നടക്കാറുണ്ടെന്ന് തന്നെയാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

രാഷ്ട്രീയ കേരളം ഇങ്ങനെ തിളച്ചുമറിയുമ്പോൾ സാധാരണ ജനം അയ്യേ എന്ന് പറഞ്ഞ് മൂക്കത്ത് വിരൽ വയ്ക്കുന്ന ഒരു സംഭവമാണ് കണ്ണൂരിൽ നിന്നും പുറത്ത് വരുന്നത്. പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമ്മിച്ച് അതിന്റെ ഉദ്ഘാടനമാമാങ്കം നടത്താൻ ഒരുങ്ങുകയാണേ്രത സിപിഎം. ഈമാസം 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പാനൂർ സ്വദേശികളായ ഷൈജു, സുബീഷ് എന്നിവർക്ക് വേണ്ടിയാണ് ലക്ഷങ്ങൾ ചിലവിട്ട് രക്തസാക്ഷി മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്.

Stories you may like

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ഒരു കുപ്പി വെള്ളത്തിന് 90 രൂപ! പോപ്കോണിൽ സ്വർണം അരച്ചാണോ കൊടുക്കുന്നത്?’; മൾട്ടിപ്ലക്സുകളിലെ പകൽക്കൊള്ളയ്ക്കെതിരെ സുരേഷ് കുമാർ!

പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പ്രവർത്തകരെ തള്ളിപ്പറയുകയും പിന്നീടു സഹായംചെയ്ത് കൂടെ നിർത്തുകയും ചെയ്യുന്ന നിലപാടാണ് സിപിഎം ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്നതെന്ന ആരോപണം പാർട്ടിക്കെതിരെ നേരത്തേയും ഉയർന്നിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായി പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടാൽ അവർ പാർട്ടിയിലുള്ളവരല്ലെന്ന് ആദ്യം പറയുകയും തൊട്ടടുത്ത വർഷം മുതൽ അവരെ രക്തസാക്ഷിപ്പട്ടികയിൽ ചേർത്ത് അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുകയെന്ന സിപിഎംരീതി നാടിനു പുതുമയല്ല. എന്നാൽ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ കൊടിപിടിയ്ക്കാൻ പോലും ആവാത്ത വിധം കൈകൾ നഷ്ടപ്പെട്ട യുവാക്കളുടെ നാടായി പാർട്ടിഗ്രാമങ്ങൾ മാറുന്ന കാഴ്ച നിർഭാഗ്യകരംതന്നെ.

2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവർ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. കുന്നിൻ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിർമ്മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാൽ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സംസ്‌കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലും. 2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പേരിനൊപ്പമുള്ള വിശദീകരണം. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിവെടുത്ത് സിപിഎം ഇവർക്ക് സ്മാരകം പണിതിരിക്കുന്നത്.

ചോരയ്ക്ക് ചോരയെന്ന പ്രതികാരരാഷ്ട്രീയം മുന്നിൽ കണ്ട് ബോംബ് നിർമ്മിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സിപിഎം വെല്ലുവിളിക്കുന്നത്. കേരളീയ പൊതുസമൂഹത്തെയാണ്. സമാധാനപ്രിയരായ ജനങ്ങളുടെ ചതിച്ച് നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവർത്തിയാണിതെന്ന് പറയാതെ വയ്യ. പൊതുസമൂഹത്തിൽ ആശങ്കയും അസ്വസ്ഥതയും മാത്രം ബാക്കിവയ്ക്കുന്ന ഇത്തരം നടപടികൾ ഭരണകക്ഷിയിലുൾപ്പെട്ട പാർട്ടിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരാകട്ടെ അത് നിർമ്മിക്കുമ്പോൾ ജീവൻപോയവരാകട്ടെ, എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അതിലേക്ക് വഴിവച്ച് സാഹചര്യം ആവർത്തിക്കപ്പെടാനും പാടില്ല. വെടിമരുന്നിന് മേൽ തലവച്ചുറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നവയൊന്നും പാർട്ടിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നില്ല. ചോരക്കളിക്ക് പ്രോത്സാഹനം നൽകിയാണോ പാർട്ടിയെ നിലനിറുത്തേണ്ടതെന്ന ചോദ്യം ജനം ചോദിക്കുമ്പോൾ അതിന് വ്യക്തമായ മറുപടി ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട്.

Tags: panoorBomb
Share1
Tweet
SendShare

Latest stories from this section

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

മാസപ്പടി കേസ്; പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഇഡി; ഡിജിപിക്ക് കത്ത് നൽകി

തോൽവി അണികൾ തന്ന ശിക്ഷ; തിരുത്തിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും”; സിപിഎമ്മിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

തോൽവി അണികൾ തന്ന ശിക്ഷ; തിരുത്തിയില്ലെങ്കിൽ ബംഗാളിലെ അവസ്ഥ വരും”; സിപിഎമ്മിന് മുന്നറിയിപ്പുമായി സമസ്ത മുഖപത്രം

‘മൂന്നാറിൽ സെക്കൻഡ് ഹണിമൂൺ!!: ഭാര്യ വീണ വിജയനൊപ്പമുള്ള കിടിലൻ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി റിയാസ്

സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് പരാതി; മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവ്!

സിപിഎമ്മിൽ വൻ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനുമെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സെക്രട്ടേറിയറ്റ്, റിപ്പോർട്ട് തിരുത്തണമെന്ന് സംസ്ഥാന കമ്മിറ്റി

പാർട്ടിയെ തിരുത്താൻ 20,000 നിർദേശങ്ങൾ’; ഇ-മെയിലും വാട്സാപ്പും വഴി ജനങ്ങൾ കൊടുത്തത് കണക്കറ്റ പണി, പുകഞ്ഞ് സിപിഎം സംസ്ഥാന കമ്മിറ്റി!

Latest News

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘ചികിത്സ കഴിഞ്ഞിട്ടും നടുവേദന വീണ്ടും വരുന്നോ?’: നമ്മൾ വരുത്തുന്ന ഈ വലിയ തെറ്റാണ് കാരണം

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

‘എഫ്ഡിയാണോ എസ്‌ഐപിയാണോ നല്ലത്?’: കയ്യിലുള്ള പണം എവിടെ നിക്ഷേപിക്കണം?; കുഴങ്ങുന്നവർക്കായി വിദഗ്ധരുടെ വിശദമായ മാർഗ്ഗരേഖ!

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

സിവിൽ സർവീസ് സ്വപ്നങ്ങൾക്ക് ചിറകേകാൻ സഞ്ജു സാംസൺ; ആയിരം വിദ്യാർഥികൾക്ക് സൗജന്യ കോച്ചിങ്

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

ഭൂമിയെ നിരന്തരം നിരീക്ഷിക്കാൻ ഐഎസ്ആർഒയുടെ ‘ഈഗിൾ ഐ’; ഇഒഎസ്-05 ഉപഗ്രഹം വിജയകരമായി വിന്യസിച്ചു

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

‘നുണകളുടെ മുഴക്കത്തേക്കാൾ ഉയർന്നത് യുവാക്കളുടെ ശബ്ദം!’; രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് മോദിയുടെ കനത്ത പ്രഹരം

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ബസ് ഓടിക്കാൻ ആരുമില്ല, യാത്രക്കാർ വലഞ്ഞു; ഇടപ്പള്ളി ജംഗ്ഷനിൽ നടുറോഡിൽ ബസ് ഉപേക്ഷിച്ച് ഡ്രൈവർ മുങ്ങി

ടെലഗ്രാമില്‍ എഐ ആപ്പുകളുടെ ചാകര; വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ പണി വഴിയെ വരും

ടെലിഗ്രാം സേവനങ്ങൾ തടസ്സപ്പെട്ടു ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വലഞ്ഞ് ഉപയോക്താക്കൾ

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

‘ഇപ്പോൾ ദേഷ്യക്കാരനായ അമ്മാവന് പണിയായി!’; പ്രതിപക്ഷത്തെ ‘നരാസ് ഫൂഫാ ജി’ എന്ന് പരിഹസിച്ച് മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies