Monday, December 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വെടിമരുന്നിന് മേൽ തലവച്ചുറങ്ങാനുള്ള പ്രോത്സാഹനമാണോ? പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സിപിഎമ്മിൻ്റെ സ്മാരകം ഉയരുമ്പോൾ

by Brave India Desk
May 18, 2024, 05:04 pm IST
in Kerala
Share on FacebookTweetWhatsAppTelegram

രാഷ്ട്രീയ കേരളം ചെമണ്ണെന്ന് വിശേഷിപ്പിക്കുന്ന നാടാണ് കണ്ണൂർ. ഏതുനിമിഷവും ആളിപ്പടരാവുന്ന രാഷ്ട്രീയ പകക്കനൽ മൂലമുണ്ടായ രക്തചൊരിച്ചിൽ തന്നെയാണ് കണ്ണൂരിനെ ചുവപ്പിച്ചതും അതിനെ നിലനിർത്തുന്നതും. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കണ്ണൂർ ജില്ലയിൽ മാത്രം ഇരുന്നൂറ്റി മുപ്പതോളം രാഷ്ട്രീയ പ്രവർത്തകരുടെ ജീവനാണറ്റത്. അപൂർവ്വം സന്ദർഭങ്ങളിൽ നേതാക്കൾക്ക് നേരെ കൊലക്കത്തി ഉയർന്നത് മാറ്റി നിർത്തിയാൽ രാഷ്ട്രീയപക പോക്കലിൽ ജീവൻ നഷ്ടപ്പെട്ടത് സാധാരണക്കാർക്കാണ്. ഭയാനകമായ ഈ കണ്ണൂർ മോഡലിനെ തൂത്തെറിയാൻ പല സമാധാന ചർച്ചകളും കാലങ്ങളായി നടത്തിവരാറുണ്ടെങ്കിലും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ഇപ്പോഴും വടിവാളിന് മൂർച്ച കൂട്ടലും ബോംബ് നിർമ്മാണവും തകൃതിയായി നടക്കാറുണ്ടെന്ന് തന്നെയാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

രാഷ്ട്രീയ കേരളം ഇങ്ങനെ തിളച്ചുമറിയുമ്പോൾ സാധാരണ ജനം അയ്യേ എന്ന് പറഞ്ഞ് മൂക്കത്ത് വിരൽ വയ്ക്കുന്ന ഒരു സംഭവമാണ് കണ്ണൂരിൽ നിന്നും പുറത്ത് വരുന്നത്. പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമ്മിച്ച് അതിന്റെ ഉദ്ഘാടനമാമാങ്കം നടത്താൻ ഒരുങ്ങുകയാണേ്രത സിപിഎം. ഈമാസം 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പാനൂർ സ്വദേശികളായ ഷൈജു, സുബീഷ് എന്നിവർക്ക് വേണ്ടിയാണ് ലക്ഷങ്ങൾ ചിലവിട്ട് രക്തസാക്ഷി മന്ദിരം പണി കഴിപ്പിച്ചിരിക്കുന്നത്.

Stories you may like

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

മലയാള സിനിമയിൽ പുരുഷാധിപത്യം,മാദ്ധ്യമങ്ങൾക്കും പങ്ക്;ഭാഗ്യലക്ഷ്മി

പ്രശ്‌നങ്ങളുണ്ടാകുമ്പോൾ പ്രവർത്തകരെ തള്ളിപ്പറയുകയും പിന്നീടു സഹായംചെയ്ത് കൂടെ നിർത്തുകയും ചെയ്യുന്ന നിലപാടാണ് സിപിഎം ഇത്തരം വിഷയങ്ങളിൽ സ്വീകരിക്കുന്നതെന്ന ആരോപണം പാർട്ടിക്കെതിരെ നേരത്തേയും ഉയർന്നിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെ സ്‌ഫോടനമുണ്ടായി പാർട്ടി പ്രവർത്തകർ കൊല്ലപ്പെട്ടാൽ അവർ പാർട്ടിയിലുള്ളവരല്ലെന്ന് ആദ്യം പറയുകയും തൊട്ടടുത്ത വർഷം മുതൽ അവരെ രക്തസാക്ഷിപ്പട്ടികയിൽ ചേർത്ത് അനുസ്മരണപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുകയെന്ന സിപിഎംരീതി നാടിനു പുതുമയല്ല. എന്നാൽ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ കൊടിപിടിയ്ക്കാൻ പോലും ആവാത്ത വിധം കൈകൾ നഷ്ടപ്പെട്ട യുവാക്കളുടെ നാടായി പാർട്ടിഗ്രാമങ്ങൾ മാറുന്ന കാഴ്ച നിർഭാഗ്യകരംതന്നെ.

2015 ജൂൺ ആറിനാണ് ഷൈജു, സുബീഷ് എന്നിവർ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെടുന്നത്. കുന്നിൻ മുകളിലെ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ബോംബ് നിർമ്മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. രണ്ട് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സ്ഫോടനത്തിൽ പാർട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് എതിരാളികൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണെന്നുമാണ് അന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാൽ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനായിരുന്നു. സംസ്‌കരിച്ചത് ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാർട്ടി വക ഭൂമിയിലും. 2016 ഫെബ്രുവരിയിൽ സിപിഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഎം രക്തസാക്ഷികളുടെ പട്ടികയിലും ഇരുവരുടെയും പേരുകളുണ്ട്. ആർഎസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവർ എന്നാണ് പേരിനൊപ്പമുള്ള വിശദീകരണം. ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ ജനങ്ങളുടെ കയ്യിൽ നിന്ന് പിരിവെടുത്ത് സിപിഎം ഇവർക്ക് സ്മാരകം പണിതിരിക്കുന്നത്.

ചോരയ്ക്ക് ചോരയെന്ന പ്രതികാരരാഷ്ട്രീയം മുന്നിൽ കണ്ട് ബോംബ് നിർമ്മിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടവർക്ക് വേണ്ടി രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സിപിഎം വെല്ലുവിളിക്കുന്നത്. കേരളീയ പൊതുസമൂഹത്തെയാണ്. സമാധാനപ്രിയരായ ജനങ്ങളുടെ ചതിച്ച് നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവർത്തിയാണിതെന്ന് പറയാതെ വയ്യ. പൊതുസമൂഹത്തിൽ ആശങ്കയും അസ്വസ്ഥതയും മാത്രം ബാക്കിവയ്ക്കുന്ന ഇത്തരം നടപടികൾ ഭരണകക്ഷിയിലുൾപ്പെട്ട പാർട്ടിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരാകട്ടെ അത് നിർമ്മിക്കുമ്പോൾ ജീവൻപോയവരാകട്ടെ, എല്ലാ ജീവനുകളും വിലപ്പെട്ടതാണ്. അതിലേക്ക് വഴിവച്ച് സാഹചര്യം ആവർത്തിക്കപ്പെടാനും പാടില്ല. വെടിമരുന്നിന് മേൽ തലവച്ചുറങ്ങാൻ പ്രോത്സാഹിപ്പിക്കുന്നവയൊന്നും പാർട്ടിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നില്ല. ചോരക്കളിക്ക് പ്രോത്സാഹനം നൽകിയാണോ പാർട്ടിയെ നിലനിറുത്തേണ്ടതെന്ന ചോദ്യം ജനം ചോദിക്കുമ്പോൾ അതിന് വ്യക്തമായ മറുപടി ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഉണ്ടാകേണ്ടതുണ്ട്.

Tags: Bombpanoor
Share1TweetSendShare

Latest stories from this section

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

താമരചൂടി തലസ്ഥാനം: നഗരത്തിൽ റാലി നടത്തി ആഘോഷമാക്കി ബിജെപി

‘അനിവാര്യമായ വിശദീകരണം’; ഒറ്റവരിയില്‍ പ്രതികരണവുമായി മഞ്ജു വാര്യര്‍

ആസൂത്രണം ചെയ്തവർ,പുറത്ത് പകൽ വെളിച്ചത്തിലുണ്ട്:ഭയപ്പെടുത്തുന്ന യാഥാർത്ഥ്യം:മഞ്ജു വാര്യർ

ബിജെപി ദേശീയനേതൃത്വത്തിന് പുതിയ മുഖം: ആരാണ് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിൻ

ബിജെപി ദേശീയനേതൃത്വത്തിന് പുതിയ മുഖം: ആരാണ് ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബിൻ

അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത

അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു,വിധിയിൽ അത്ഭുതമില്ല: ആദ്യ പ്രതികരണവുമായി അതിജീവിത

Discussion about this post

Latest News

മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം

മോദിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ജോർദാൻ പ്രധാനമന്ത്രി ; ഊഷ്മള വരവേൽപ്പുമായി ഇന്ത്യൻ പ്രവാസലോകം

പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിച്ചേനെ, അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അകത്തിടാൻ നോക്കി ; ജയിലിൽ നിന്നിറങ്ങി രാഹുൽ ഈശ്വർ

പുറത്തുനിന്നാൽ സർക്കാരിനെതിരെ സംസാരിച്ചേനെ, അതുകൊണ്ട് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അകത്തിടാൻ നോക്കി ; ജയിലിൽ നിന്നിറങ്ങി രാഹുൽ ഈശ്വർ

ഈ സ്നേഹം അതിശയകരം ; എല്ലാ ഇന്ത്യക്കാർക്കും നന്ദി, വീണ്ടും ഇന്ത്യയിലേക്ക് വരും ; യാത്ര പറഞ്ഞ് മെസ്സി

ഈ സ്നേഹം അതിശയകരം ; എല്ലാ ഇന്ത്യക്കാർക്കും നന്ദി, വീണ്ടും ഇന്ത്യയിലേക്ക് വരും ; യാത്ര പറഞ്ഞ് മെസ്സി

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരവും ഇല്ല ; സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ

രാം വിലാസ് വേദാന്തി അന്തരിച്ചു ; മുൻ ലോക്സഭാ എംപി, വിശ്വഹിന്ദു പരിഷത്തിന്റെ സമുന്നത നേതാവ് ; രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തിത്വം

രാം വിലാസ് വേദാന്തി അന്തരിച്ചു ; മുൻ ലോക്സഭാ എംപി, വിശ്വഹിന്ദു പരിഷത്തിന്റെ സമുന്നത നേതാവ് ; രാമജന്മഭൂമി പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വ്യക്തിത്വം

2026 നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുപ്പ് ആരംഭിച്ച് ബിജെപി ; പിയൂഷ് ഗോയലിനും ബൈജയന്ത് പാണ്ഡയ്ക്കും ചുമതല

2026 നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുപ്പ് ആരംഭിച്ച് ബിജെപി ; പിയൂഷ് ഗോയലിനും ബൈജയന്ത് പാണ്ഡയ്ക്കും ചുമതല

പ്രധാനമന്ത്രിക്കെതിരായ കൊലവിളി മുദ്രാവാക്യം അങ്ങേയറ്റം ലജ്ജാകരം ; മര്യാദയുണ്ടെങ്കിൽ രാഹുലും ഖാർഗെയും മാപ്പ് പറയണമെന്ന് ലോക്സഭയിൽ കിരൺ റിജിജു

പ്രധാനമന്ത്രിക്കെതിരായ കൊലവിളി മുദ്രാവാക്യം അങ്ങേയറ്റം ലജ്ജാകരം ; മര്യാദയുണ്ടെങ്കിൽ രാഹുലും ഖാർഗെയും മാപ്പ് പറയണമെന്ന് ലോക്സഭയിൽ കിരൺ റിജിജു

പ്രധാനമന്ത്രി മോദിയുടെ ത്രിരാഷ്ട്രപര്യടനം ഇന്ന് ആരംഭിക്കും ; ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം

പ്രധാനമന്ത്രി മോദിയുടെ ത്രിരാഷ്ട്രപര്യടനം ഇന്ന് ആരംഭിക്കും ; ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിൽ സന്ദർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies