കോവിഡ്-19 രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, ജയിലുകളിലെ കുറ്റവാളികളെ താൽക്കാലികമായി വിട്ടയക്കാൻ സംസ്ഥാന കേന്ദ്ര ഭരണ പ്രദേശം ഭരണകൂടങ്ങളുടെ നിർദ്ദേശിച്ച് സുപ്രീംകോടതി. ആൾക്കാർ കൂടുന്നിടത്തൊക്കെ മഹാമാരി പടർന്നുപിടിക്കുന്നത് ശ്രദ്ധിച്ച്, കൂട്ടത്തോടെ തടവിൽ കഴിയുന്ന കുറ്റവാളികളുടെ ജീവനും സംരക്ഷണം നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കോടതി തടവുകാരെ ഇടക്കാല പരോളിൽ വിട്ടയക്കുന്നത് പരിഗണിക്കാൻ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അടങ്ങുന്ന ബഞ്ച്, ഏഴു വർഷം വരെ ശിക്ഷ കാലാവധിയുള്ള തടവുകാരെ വിട്ടയക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാൻ വേണ്ടി ഒരു ഉന്നതാധികാര കമ്മീഷനെ നിയമിക്കാൻ ഉത്തരവിട്ടു.കുറ്റകൃത്യങ്ങളുടെ സ്വഭാവവും ശിക്ഷയുടെ കാലയളവും മറ്റും പരിഗണിച്ച് തീരുമാനമെടുക്കുന്നത് കമ്മീഷന്റെ വിവേചനാധികാരമായിരിക്കും എന്നും കോടതി പറഞ്ഞു.
Discussion about this post