ഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. മാര്‍ച്ച് 31ന് ശേഷമുളള സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തെരഞ്ഞെടുപ്പ് തീയതിയെ സംബന്ധിച്ച് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഒഴിവുവരുന്ന 18 രാജ്യസഭ സീറ്റുകളിലേക്കാണ് 26ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. ഗുജറാത്തിലും ആന്ധ്രാപ്രദേശിലും നാലു സീറ്റുകള്‍ വീതവും രാജസ്ഥാന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ മൂന്ന് സീറ്റുകളില്‍ വീതവുമാണ് ഒഴിവു വരുന്നത്. പൊതുജനാരോഗ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടത് അനിവാര്യമാണ് എന്ന് കണ്ടാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
അതേസമയം വൈറസിനെ പ്രതിരോധിക്കാൻ കർശന നടപടികളും നിയന്ത്രണങ്ങളുമാണ് കേന്ദ്ര-സംസാഥ്ന സർക്കാരുകൾ സ്വീകരിച്ചു വരുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പൂര്‍ണമായി ലോക്ക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയിൽ 10 പേർ മരിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 500കടന്നു.
ലോകത്താകെ മരിച്ചവരുടെ എണ്ണം 16524 ആയി. 180-ല്‍പരം രാജ്യങ്ങളിളിലായി 379,080 ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 102,423 ആളുകൾ രോഗമുക്തി നേടി.
Discussion about this post