കോവിഡ് രോഗബാധയുണ്ടെന്ന് സംശയിച്ച് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്ന വീടുകളുടെ പുറമേ സ്റ്റിക്കർ പതിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻകരുതലിനെപ്പറ്റി ആൾക്കാർ തിരിച്ചറിയാനും സന്ദർശകരുടെ വരവ് ഒഴിവാക്കാനും വേണ്ടിയാണ് സ്റ്റിക്കർ പതിപ്പിക്കുന്നത്.തിരുവനന്തപുരം ജില്ലയിലാണ് പ്രധാനമായും ഈ നടപടി.
നിരീക്ഷണത്തിലുള്ള ആളുകൾ വിലക്കുകൾ ലംഘിച്ച് പുറത്തിറങ്ങുന്നത് കാരണം അപകടസാധ്യത ഇരട്ടിയാവുന്നുണ്ട്. ഇന്ന് കണ്ണൂരിലടക്കം ഇത്തരമൊരു സംഭവം ഉണ്ടായി.ക്വറന്റൈനിൽ നിന്നും ആൾക്കാർ ചാടിപ്പോകുന്നത് ഒഴിവാക്കാൻ ജിയോ ഫെൻസിങ് സംവിധാനം ഏർപ്പെടുത്തുമെന്നും കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ 1576 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതിന് വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്ന് കടയുടമകളാണ് ഉറപ്പുവരുത്തേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
Discussion about this post