ലോക് ഡൗൺ കാലത്തെ ജനങ്ങളുടെ പ്രതികരണമറിയാൻ സർവ്വേകൾ നടത്തി ജൻ കി ബാത്.ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ജൻ കി ബാത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ അനലിറ്റിക്‌സ് സ്ഥാപനമാണ്. 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഇവർ പുതിയ ടെലിഫോണിക് സർവേ നടത്തിയത്. ലോക് ഡൗൺ കാലത്തെ ജനങ്ങളുടെ അഭിപ്രായമറിയാൻ നടത്തിയ സർവേയിൽ, 80% ആളുകളും രോഗം നിയന്ത്രിക്കാൻ വേണ്ടിയുള്ള 21 ദിവസത്തെ ലോക്ഡൗണിനെ പിന്തുണയ്ക്കുന്നു. സർവേയിൽ പങ്കെടുത്ത 47% പേരും ആഗോള വ്യാപകമായ ഈ മഹാമാരിയ്ക്കു പിറകിൽ ചൈനയാണ് എന്ന് വിശ്വസിക്കുന്നവരാണ്.
കോവിഡ് തീർച്ചയായും ഒരു ചൈനീസ് ഗൂഢാലോചനയുടെ ഭാഗമായി പൊട്ടിപ്പുറപ്പെട്ട ജൈവായുധമാണ് എന്നാണ് ഇവർ വിശ്വസിക്കുന്നത്. ജനങ്ങൾ രോഗത്തെക്കുറിച്ച് ബോധവാന്മാരാണ് എന്നും സർവ്വേയിൽ വ്യക്തമാക്കുന്നുണ്ട്.42% പേരും സോപ്പും സാനിട്ടൈസറും ഉപയോഗിച്ച് കൈ കഴുകുന്ന, വീടുവിട്ട് പുറത്തിറങ്ങാത്തവരാണ്. വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുന്നവർ 38 ശതമാനം പേരാണെന്നാണ് സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നത്
Discussion about this post