രാജ്യം 21 ദിവസത്തെ ലോക്ഡൗണിന്റെ പിടിയിലമർന്നിരിക്കുമ്പോൾ, വിജനത നൽകുന്ന സുരക്ഷിതത്വം ആസ്വദിക്കുകയാണ് ഒറീസയിലെ ഗഹിർമാത തീരത്തെ ഒലിവ് റിഡ്‌ലി ആമകൾ.”മനുഷ്യരില്ലായ്മ” നൽകുന്ന സുരക്ഷിതത്വം മുതലെടുത്ത് മുട്ടയിടാനെത്തിയതാണ് ഇവ.വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ ഗണത്തിൽപ്പെട്ട ആമകൾ വർഷാവർഷം മുട്ടയിടാനായി ഈ തീരത്തെത്താറുണ്ട്.
ഇപ്രാവശ്യം ലോക്ഡൌൺ നൽകുന്ന അധിക സുരക്ഷിതത്വം ഈ ജീവികൾക്ക് അനുഗ്രഹമായിത്തീർന്നിരിക്കുകയാണ്.അത് കൊണ്ടുതന്നെ,പതിവിലധികമായി ഏതാണ്ട് എട്ടുലക്ഷം ആമകളാണ് ഇതുവരെ തീരത്തെത്തിച്ചേർന്നിരിക്കുന്നത്.ആറ് കോടിയോളം മുട്ടകൾ ഇവ ഇടുമെങ്കിലും ,വളർച്ചയില്ലാഞ്ഞും ,കാക്കകളും പരുന്തുകളും ഭക്ഷിച്ചും, മനുഷ്യരുടെ ആക്രമണം മൂലവും ഇവയിൽ പകുതി പോലും തിരിച്ച് കടലിലേയ്ക്ക് എത്താറില്ല.ഇതിനാൽതന്നെ, ആമക്കുട്ടന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇപ്രാവശ്യം ഒഡീഷ സർക്കാരും തുനിഞ്ഞിറങ്ങിയിരിക്കുകയാണ്.മുട്ടവിരിഞ്ഞ് കടലിലേയ്ക്ക് ഇറങ്ങിപ്പോകുന്ന ആമക്കുഞ്ഞുങ്ങളെ സംരക്ഷിക്കാർ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു കഴിഞ്ഞു.
Discussion about this post